കിഴക്കമ്പലം : പൂക്കാട്ടുപടിയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കിഴക്കമ്പലം പഞ്ചായത്തിലെ പൂക്കാട്ടുപടി നയാര പെട്രോള്‍ പമ്പിനു സമീപത്തെ കിഴക്കമ്പലം സജി ജോസഫ് കുടിശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ മുറിയിലാണ് തീ പടര്‍ന്നത്. ഇവിടെ നിന്നും പുക ഉയരുന്നതു കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ, പട്ടിമറ്റം, കിഴക്കമ്പലം ട്വന്റി 20 എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും, ഐആര്‍ഡബ്ല്യു പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. പുകയെത്തുടര്‍ന്ന് പിന്നീട് കനത്ത രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു.
കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. പട്ടിമറ്റം ഫയര്സ്റ്റേഷന് ഓഫീസര്‍ അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനു ശേഷം തീയണച്ചു. ഈ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചിറങ്ങന്കുളങ്ങര ജെയിംസ് എന്നായാളുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളടക്കം നശിച്ചു.
മുറിയിലുണ്ടായിരുന്ന അലമാരകൾ, കട്ടിലുകള്‍, കിടക്ക, ഫാനുകള്‍, ടെലിവിഷൻ, ലാപ് ടോപ്പ്, സെറ്റി , ഫ്രിഡ്ജ്, ഇലക്ട്രിക് ഫാൻ എന്നിവ പൂർണമായും കത്തിനശിച്ചു. മുറിക്കുള്ളിൽ പാചക വാതക സിലിണ്ടറിന്റെ ചോർച്ച കണ്ടെത്തിയിരുന്നു. ഫയർ ഫോഴ്സ് ഇത് അവസരോചിതമായി പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കിഴക്കമ്പലം പഞ്ചായത്തിലെ പൂക്കാട്ടുപടി നയാര പെട്രോള്‍ പമ്പിനു സമീപത്തെ കിഴക്കമ്പലം സജി ജോസഫ് കുടിശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ മുറിയിലാണ് തീ പടര്‍ന്നത്. ഇവിടെ നിന്നും പുക ഉയരുന്നതു കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ, പട്ടിമറ്റം, കിഴക്കമ്പലം ട്വന്റി 20 എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും, ഐആര്‍ഡബ്ല്യു പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. പുകയെത്തുടര്‍ന്ന് പിന്നീട് കനത്ത രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു.
കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. പട്ടിമറ്റം ഫയര്സ്റ്റേഷന് ഓഫീസര്‍ അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനു ശേഷം തീയണച്ചു. ഈ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചിറങ്ങന്കുളങ്ങര ജെയിംസ് എന്നായാളുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളടക്കം നശിച്ചു.
മുറിയിലുണ്ടായിരുന്ന അലമാരകൾ, കട്ടിലുകള്‍, കിടക്ക, ഫാനുകള്‍, ടെലിവിഷൻ, ലാപ് ടോപ്പ്, സെറ്റി , ഫ്രിഡ്ജ്, ഇലക്ട്രിക് ഫാൻ എന്നിവ പൂർണമായും കത്തിനശിച്ചു. മുറിക്കുള്ളിൽ പാചക വാതക സിലിണ്ടറിന്റെ ചോർച്ച കണ്ടെത്തിയിരുന്നു. ഫയർ ഫോഴ്സ് ഇത് അവസരോചിതമായി പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.