വെങ്കിടങ്ങ്: ഏനാമാക്കൽ പള്ളിനട കടവിൽ പുഴ നികത്തൽ തുടരുന്നു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന് പാവറട്ടി പോലീസ് സ്ഥലത്തെത്തി മണ്ണ് നികത്തിയിരുന്ന നാലു തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്പ് ചാവക്കാട് താലൂക്കിൽ നിന്നും സർവേ സംഘം എത്തി പുഴയോരം അളന്ന് തിട്ടപ്പെടുത്തുകയും പുഴ പുറന്പോക്ക് ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് അധികൃതർ പുറന്പോക്ക് ഭൂമി എന്ന് എഴുതി ബോർഡ് നാട്ടിയ സ്ഥലത്താണ് പുഴയോരം നികത്തുന്നത്.
പുഴയോരം നികത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും, ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു പറഞ്ഞു. ആദ്യം പുഴയിൽ നിന്നും ചെളിയെടുത്ത് നിറച്ചാണ് പുഴയോരം നികത്തിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽ നിന്ന് മണ്ണെടുക്കുന്നത് പാർട്ടി പ്രവർത്തകർ തടഞ്ഞപ്പോൾ പുതിയ തന്ത്രമെന്ന നിലയിൽ ചുവന്ന മണ്ണ് കൊണ്ട് വന്ന് നികത്തൽ പുരോഗമിക്കുകയാണ്. ചെളിമണ്ണ് ഉപയോഗിച്ച് നികത്തിയ സ്ഥലത്തു തന്നെ കുന്നിടിച്ച ചുവന്ന മണ്ണാണ് ഇപ്പോൾ നിരത്തുന്നത്.
ടോറസ് ലോറിയിലാണ് മണ്ണ് എത്തിക്കുന്നത്. പോലീസിന്റെ ഒത്താശയോടെയാണ് തീരം നികത്തുന്നതെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ പാവറട്ടി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
പുഴയോരം നികത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും, ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു പറഞ്ഞു. ആദ്യം പുഴയിൽ നിന്നും ചെളിയെടുത്ത് നിറച്ചാണ് പുഴയോരം നികത്തിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽ നിന്ന് മണ്ണെടുക്കുന്നത് പാർട്ടി പ്രവർത്തകർ തടഞ്ഞപ്പോൾ പുതിയ തന്ത്രമെന്ന നിലയിൽ ചുവന്ന മണ്ണ് കൊണ്ട് വന്ന് നികത്തൽ പുരോഗമിക്കുകയാണ്. ചെളിമണ്ണ് ഉപയോഗിച്ച് നികത്തിയ സ്ഥലത്തു തന്നെ കുന്നിടിച്ച ചുവന്ന മണ്ണാണ് ഇപ്പോൾ നിരത്തുന്നത്.
ടോറസ് ലോറിയിലാണ് മണ്ണ് എത്തിക്കുന്നത്. പോലീസിന്റെ ഒത്താശയോടെയാണ് തീരം നികത്തുന്നതെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ പാവറട്ടി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.