വേലൂർ: പുലിയന്നൂർ സെന്റ് തോമസ് യുപി സ്കൂൾ സർക്കാർ ഏറ്റെടുത്ത് പുനർനാമകരണം ചെയ്തപ്പോൾ സെന്റ് തോമസ് എന്ന പേര് ഒഴിവാക്കിയതിൽ കത്തോലിക്കാ കോണ്‍ഗ്രസ് വേലൂർ ഫൊറോന സമിതി പ്രതിഷേധിച്ചു.
100 വർഷങ്ങൾക്ക് മുന്‍പ് വിവിധ കത്തോലിക്കാ സമുദായങ്ങൾ ചേർന്ന് സ്ഥാപിച്ച ഈ വിദ്യാലയം 1980 വരെ കുട്ടികളുടെ മതബോധന കേന്ദ്രം കൂടിയായിരുന്നു. കുട്ടികൾക്ക് പ്രാർഥന നടത്തുന്നതിനുള്ള കുരിശുപള്ളിയും ഈ വിദ്യാലയ കോന്പൗണ്ടിൽ ഉണ്ടായിരുന്നു. ഈ യാഥാർഥ്യങ്ങൾ എല്ലാം വിസ്മരിച്ച് പേര് ഒഴിവാക്കിയതിനു പുറകിൽ ചില ക്രൈസ്തവ വിരുദ്ധ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോഴും സർക്കാർ നാമധേയത്തോടൊപ്പം നിലവിലുള്ള പേരുകൾ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യാറുണ്ട്.
പുലിയന്നൂർ സെന്റ് തോമസ് സ്കൂളിന്റെ കാര്യത്തിൽ വേലൂർ പഞ്ചായത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന അസഹിഷ്ണുത പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വേലൂർ ഫൊറോന വികാരി ഫാ. റാഫേൽ താണിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, ജോഷി വടക്കൻ, പി.ഐ. ലാസർ, ജോണ്‍ കള്ളിയത്ത്, രഞ്ജിത് പോൾ, ചാൾസ്, സേവി ജേക്കബ്, ജോസ് ചെന്പിശേരി, ജോണ്സണ് ചുങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച അഞ്ചിന് പുലിയന്നൂർ സെന്ററിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.
100 വർഷങ്ങൾക്ക് മുന്‍പ് വിവിധ കത്തോലിക്കാ സമുദായങ്ങൾ ചേർന്ന് സ്ഥാപിച്ച ഈ വിദ്യാലയം 1980 വരെ കുട്ടികളുടെ മതബോധന കേന്ദ്രം കൂടിയായിരുന്നു. കുട്ടികൾക്ക് പ്രാർഥന നടത്തുന്നതിനുള്ള കുരിശുപള്ളിയും ഈ വിദ്യാലയ കോന്പൗണ്ടിൽ ഉണ്ടായിരുന്നു. ഈ യാഥാർഥ്യങ്ങൾ എല്ലാം വിസ്മരിച്ച് പേര് ഒഴിവാക്കിയതിനു പുറകിൽ ചില ക്രൈസ്തവ വിരുദ്ധ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോഴും സർക്കാർ നാമധേയത്തോടൊപ്പം നിലവിലുള്ള പേരുകൾ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യാറുണ്ട്.
പുലിയന്നൂർ സെന്റ് തോമസ് സ്കൂളിന്റെ കാര്യത്തിൽ വേലൂർ പഞ്ചായത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന അസഹിഷ്ണുത പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വേലൂർ ഫൊറോന വികാരി ഫാ. റാഫേൽ താണിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, ജോഷി വടക്കൻ, പി.ഐ. ലാസർ, ജോണ്‍ കള്ളിയത്ത്, രഞ്ജിത് പോൾ, ചാൾസ്, സേവി ജേക്കബ്, ജോസ് ചെന്പിശേരി, ജോണ്സണ് ചുങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച അഞ്ചിന് പുലിയന്നൂർ സെന്ററിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.