ഇരിങ്ങാലക്കുട: തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്ന ബിജു ജോസഫിന് ഹൗസ് ഓഫ് പ്രൊവിഡൻസ് അഭയമായി. ഏതാനും വർഷം മുന്‍പ് മരംവെട്ടുന്നതിനിടയിൽ കാൽവഴുതി വീണാണ് ബിജു ജോസഫിന് പരിക്കേറ്റത്.
സാമൂഹ്യപ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെയും മറ്റു സാമൂഹ്യ പ്രവർത്തകരുടെയും പരിചരണത്തിൽ കഴിഞ്ഞിരുന്ന ബിജു ജോസഫിന് ഓപ്പറേഷനുശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ പോകാൻ ഇടമില്ലാതായി, ഭാര്യ ഉപേക്ഷിച്ചു. രണ്ട് പെണ്മക്കൾ അഗതിമന്ദിരത്തിൽ നിന്നാണ് പഠിക്കുന്നത്.
കാലിന് ഇനിയും ഓപ്പറേഷൻ ചെയ്യണം. ബിജു ജോസഫിനെ തൃശൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന ഇരിങ്ങാലക്കുട മുൻസിപ്പൽ ഓഫീസ് റോഡിലെ ഹൗസ് ഓഫ് പ്രൊവിഡൻസിൽ പ്രവേശിപ്പിച്ചു.
തൃശൂർ ജില്ലാ സീനിയർ സൂപ്രണ്ട് ജോയ്സി സ്റ്റീഫൻ, കൗണ്‍സിലർ ദിവ്യ അഭിലാഷ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി അസിസ്റ്റന്റ് നഴ്സ് സിന്ധു എന്നിവരുടെ സഹായത്തോടെ മാനേജർ ബ്രദർ ഗിൽബർട്ട് ഇടശേരിയെ ഏൽപിച്ചു.
സാമൂഹ്യപ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെയും മറ്റു സാമൂഹ്യ പ്രവർത്തകരുടെയും പരിചരണത്തിൽ കഴിഞ്ഞിരുന്ന ബിജു ജോസഫിന് ഓപ്പറേഷനുശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ പോകാൻ ഇടമില്ലാതായി, ഭാര്യ ഉപേക്ഷിച്ചു. രണ്ട് പെണ്മക്കൾ അഗതിമന്ദിരത്തിൽ നിന്നാണ് പഠിക്കുന്നത്.
കാലിന് ഇനിയും ഓപ്പറേഷൻ ചെയ്യണം. ബിജു ജോസഫിനെ തൃശൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന ഇരിങ്ങാലക്കുട മുൻസിപ്പൽ ഓഫീസ് റോഡിലെ ഹൗസ് ഓഫ് പ്രൊവിഡൻസിൽ പ്രവേശിപ്പിച്ചു.
തൃശൂർ ജില്ലാ സീനിയർ സൂപ്രണ്ട് ജോയ്സി സ്റ്റീഫൻ, കൗണ്‍സിലർ ദിവ്യ അഭിലാഷ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി അസിസ്റ്റന്റ് നഴ്സ് സിന്ധു എന്നിവരുടെ സഹായത്തോടെ മാനേജർ ബ്രദർ ഗിൽബർട്ട് ഇടശേരിയെ ഏൽപിച്ചു.