കൊടകര: ആയിരങ്ങൾ അണിനിരക്കുന്ന കനകമല കുരിശുമുടി മഹാതീർഥാടനം ഇന്ന്. മഹാതീർഥാടനത്തിനെത്തുന്ന ആയിരങ്ങൾ അടിവാരം പള്ളിയിൽനിന്ന് ഒരു കിലോമീറ്ററോളം കുത്തനെ മലകയറി കുരിശുമുടിയിലെത്തി മാർതോമാശ്ലീഹയെ വണങ്ങും. മഹാതീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അടിവാരത്തും കുരിശുമുടിയിലും പൂർത്തിയായി. 84-ാമത് കനകമല കുരിശുമുടി നോന്പുകാല തീർഥാടനത്തിന്റെ ഭാഗമായാണു മഹാതീർഥാടനം.
തീർഥാടനത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് അഞ്ചിനു പൊതു സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോണ്‍. വിൽസൻ ഈരത്തറ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കൊടകര- കോടശേരി പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു കുരിശുമുടിയിലേക്ക് മഹാതീർഥാടനം നടക്കും. രാത്രി ഏഴിന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ കുരിശുമുടിയിൽ ദിവ്യബലി ഉണ്ടാകും. 16നു വിശ്വാസ പ്രഖ്യാപന തിരുനാളോടുകൂടിയാണ് ഈ വർഷത്തെ കനകമല തീർഥാടനം സമാപിക്കുന്നത്.
തീർഥാടനത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് അഞ്ചിനു പൊതു സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോണ്‍. വിൽസൻ ഈരത്തറ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കൊടകര- കോടശേരി പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു കുരിശുമുടിയിലേക്ക് മഹാതീർഥാടനം നടക്കും. രാത്രി ഏഴിന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ കുരിശുമുടിയിൽ ദിവ്യബലി ഉണ്ടാകും. 16നു വിശ്വാസ പ്രഖ്യാപന തിരുനാളോടുകൂടിയാണ് ഈ വർഷത്തെ കനകമല തീർഥാടനം സമാപിക്കുന്നത്.