സ്വന്തം ലേഖകൻ
തൃശൂർ: ആക്ട്സിന്റെ സൗജന്യ ഭക്ഷണവിതരണത്തിനു വാഹനം ഡ്രൈവറുടെ വക. ഉയർന്ന ശന്പളമുള്ള സോഫ്റ്റ്വേർ എൻജിനീയർ ജോലി ഉപേക്ഷിച്ച് തൃശൂരിൽ മുഴുവൻസമയ ഡ്രൈവറായി സേവനത്തിനിറങ്ങിയ ഷൊർണൂർ വല്ലപ്പുഴ സ്വദേശി ഹാഷിഫ് അലിയാണ് (29) ആക്ട്സിനു വാഹനം സൗജന്യമായി നല്‍കിയത്. നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ വിരുന്നിനുശേഷം ബാക്കിയാകുന്ന ഭക്ഷണങ്ങൾ പാഴാക്കിക്കളയാതെ ആക്ട്സ് മുഖേന പാവപ്പെട്ടവർക്കു അവർ താമസിക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുന്നതിനാണ് വാഹനം നൽകിയത്.
നിലവിൽ ആക്ട്സിന്റെ ആംബുലൻസിലാണു ഭക്ഷണം കൊടുക്കുന്നത്. ഇത് അപകട രക്ഷാ പ്രവർത്തനത്തിനു തടസമാകരുതെന്നു കരുതിയാണു ഹാഷിഫ് അലി ഒമ്നിവാൻ നല്‍കിയത്.
24 മണിക്കൂറും സേവനസന്നദ്ധനായാണു ഹാഷിഫ് അലി ആക്ട്സിനോടൊപ്പം പ്രവർത്തിക്കുന്നത്. രണ്ടാഴ്ചയോളം തുടർച്ചയായ സേവനത്തിനുശേഷം ഒരുദിവസത്തെ അവധിയിൽ വീട്ടിൽപോയി കുടുംബാംഗങ്ങൾക്കൊപ്പം കഴിയും. തിരിച്ചെത്തി വീണ്ടും ആംബുലൻസ് സേവനം. താമസം ആംബുലൻസ് സേവനദാതാക്കളുടെ ഓഫീസിൽ. ആക്ട്സ് ദിവസവും രണ്ടുനേരം സൗജന്യമായി നല്കുന്ന ഭക്ഷണങ്ങൾ പാകംചെയ്യാനും ഹാഷിഫ് സഹായിക്കും.
ഹാഷിഫ് അലി സോഫ്റ്റ് വേർ ജോലി ഉപേക്ഷിക്കാനും ആംബുലൻസ് ഡ്രൈവറാകാനും ഒരു കാരണമുണ്ട്. ഒരിക്കൽ ഗർഭിണിയായ ഭാര്യയും ചെറിയ കുട്ടിയുമായി ജീപ്പിൽ പോകുന്പോൾ വാഹനം തെങ്ങിലിടിച്ചു. ഹാഷിഫിനു തലയിൽ ഗുരുതര പരിക്കേറ്റു. ഭാര്യയുടെയും കുട്ടിയുടെയും നിലവിളി കേട്ടിട്ടും അതുവഴി കടന്നുപോയവരാരും സഹായത്തിനെത്തിയില്ല. അതുവഴിവന്ന ഓട്ടോയിലുണ്ടായിരുന്ന രണ്ടു സ്ത്രീകളാണ് ഹാഷിഫിനെ ആശുപത്രിയിലെത്തിച്ചത്. പരിക്കുകൾ ഭേദമായ ഹാഷിഫ് എൻജിനീയർ ജോലി ഉപേക്ഷിച്ച് ആക്ട്സിന്റെ ഡ്രൈവറാവുകയായിരുന്നു.
കൂലിയില്ലാതെ മുഴുവൻ സമയ സേവനതത്പരനായാണു ഹാഷിഫ് ആക്ടിൽ ജോലി തേടിയത്. ആക്ട്സിന്റെ നിയമം അനുവദിക്കാത്തതിനാൽ 500 രൂപ ദിവസക്കൂലിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇപ്പോൾ ആറുമാസമായി ആക്ട്സിലാണ്. മുന്‍പ് ഒന്നരവർഷത്തോളം വിദേശത്തു ഹാഷിഫ് ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ജർമനിയിൽ ഉയർന്ന ജോലി ലഭിച്ചെങ്കിലും പോയില്ല. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന ആയിഷ സുൽത്താനയാണു ഭാര്യ. ഹൗവ ബീഗം, റിൾവാൻ അഹദ് എന്നിവരാണു മക്കൾ. കവി ബഷീർ അലി വല്ലപ്പുഴയാണ് അച്ഛൻ. അമ്മ ബുഷ്റ. ഭക്ഷണ വിതരണത്തിന് ആക്ട്സ് തൃശൂർ ബ്രാഞ്ചിനു ലഭിച്ച വാഹനത്തിൻറെ ഫ്ലാഗ് ഓഫ് മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
വാഹനത്തിനു വേണ്ട ഇന്ധനം സ്പോണ്സർ ചെയ്തിട്ടുള്ളത് ആക്ട്സ് ജില്ലാ ട്രഷറർ ജേക്കബ് ഡേവിസ് ആണ്. ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, ജനറൽ കണ്‍വീനർ സി.ആർ. വത്സൻ, ട്രഷറർ ജേക്കബ് ഡേവിസ്, കണ്‍വീനർ ഷാജു മങ്കുഴി, ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ: ആക്ട്സിന്റെ സൗജന്യ ഭക്ഷണവിതരണത്തിനു വാഹനം ഡ്രൈവറുടെ വക. ഉയർന്ന ശന്പളമുള്ള സോഫ്റ്റ്വേർ എൻജിനീയർ ജോലി ഉപേക്ഷിച്ച് തൃശൂരിൽ മുഴുവൻസമയ ഡ്രൈവറായി സേവനത്തിനിറങ്ങിയ ഷൊർണൂർ വല്ലപ്പുഴ സ്വദേശി ഹാഷിഫ് അലിയാണ് (29) ആക്ട്സിനു വാഹനം സൗജന്യമായി നല്‍കിയത്. നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ വിരുന്നിനുശേഷം ബാക്കിയാകുന്ന ഭക്ഷണങ്ങൾ പാഴാക്കിക്കളയാതെ ആക്ട്സ് മുഖേന പാവപ്പെട്ടവർക്കു അവർ താമസിക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുന്നതിനാണ് വാഹനം നൽകിയത്.
നിലവിൽ ആക്ട്സിന്റെ ആംബുലൻസിലാണു ഭക്ഷണം കൊടുക്കുന്നത്. ഇത് അപകട രക്ഷാ പ്രവർത്തനത്തിനു തടസമാകരുതെന്നു കരുതിയാണു ഹാഷിഫ് അലി ഒമ്നിവാൻ നല്‍കിയത്.
24 മണിക്കൂറും സേവനസന്നദ്ധനായാണു ഹാഷിഫ് അലി ആക്ട്സിനോടൊപ്പം പ്രവർത്തിക്കുന്നത്. രണ്ടാഴ്ചയോളം തുടർച്ചയായ സേവനത്തിനുശേഷം ഒരുദിവസത്തെ അവധിയിൽ വീട്ടിൽപോയി കുടുംബാംഗങ്ങൾക്കൊപ്പം കഴിയും. തിരിച്ചെത്തി വീണ്ടും ആംബുലൻസ് സേവനം. താമസം ആംബുലൻസ് സേവനദാതാക്കളുടെ ഓഫീസിൽ. ആക്ട്സ് ദിവസവും രണ്ടുനേരം സൗജന്യമായി നല്കുന്ന ഭക്ഷണങ്ങൾ പാകംചെയ്യാനും ഹാഷിഫ് സഹായിക്കും.
ഹാഷിഫ് അലി സോഫ്റ്റ് വേർ ജോലി ഉപേക്ഷിക്കാനും ആംബുലൻസ് ഡ്രൈവറാകാനും ഒരു കാരണമുണ്ട്. ഒരിക്കൽ ഗർഭിണിയായ ഭാര്യയും ചെറിയ കുട്ടിയുമായി ജീപ്പിൽ പോകുന്പോൾ വാഹനം തെങ്ങിലിടിച്ചു. ഹാഷിഫിനു തലയിൽ ഗുരുതര പരിക്കേറ്റു. ഭാര്യയുടെയും കുട്ടിയുടെയും നിലവിളി കേട്ടിട്ടും അതുവഴി കടന്നുപോയവരാരും സഹായത്തിനെത്തിയില്ല. അതുവഴിവന്ന ഓട്ടോയിലുണ്ടായിരുന്ന രണ്ടു സ്ത്രീകളാണ് ഹാഷിഫിനെ ആശുപത്രിയിലെത്തിച്ചത്. പരിക്കുകൾ ഭേദമായ ഹാഷിഫ് എൻജിനീയർ ജോലി ഉപേക്ഷിച്ച് ആക്ട്സിന്റെ ഡ്രൈവറാവുകയായിരുന്നു.
കൂലിയില്ലാതെ മുഴുവൻ സമയ സേവനതത്പരനായാണു ഹാഷിഫ് ആക്ടിൽ ജോലി തേടിയത്. ആക്ട്സിന്റെ നിയമം അനുവദിക്കാത്തതിനാൽ 500 രൂപ ദിവസക്കൂലിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇപ്പോൾ ആറുമാസമായി ആക്ട്സിലാണ്. മുന്‍പ് ഒന്നരവർഷത്തോളം വിദേശത്തു ഹാഷിഫ് ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ജർമനിയിൽ ഉയർന്ന ജോലി ലഭിച്ചെങ്കിലും പോയില്ല. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന ആയിഷ സുൽത്താനയാണു ഭാര്യ. ഹൗവ ബീഗം, റിൾവാൻ അഹദ് എന്നിവരാണു മക്കൾ. കവി ബഷീർ അലി വല്ലപ്പുഴയാണ് അച്ഛൻ. അമ്മ ബുഷ്റ. ഭക്ഷണ വിതരണത്തിന് ആക്ട്സ് തൃശൂർ ബ്രാഞ്ചിനു ലഭിച്ച വാഹനത്തിൻറെ ഫ്ലാഗ് ഓഫ് മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
വാഹനത്തിനു വേണ്ട ഇന്ധനം സ്പോണ്സർ ചെയ്തിട്ടുള്ളത് ആക്ട്സ് ജില്ലാ ട്രഷറർ ജേക്കബ് ഡേവിസ് ആണ്. ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, ജനറൽ കണ്‍വീനർ സി.ആർ. വത്സൻ, ട്രഷറർ ജേക്കബ് ഡേവിസ്, കണ്‍വീനർ ഷാജു മങ്കുഴി, ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ തുടങ്ങിയവർ പങ്കെടുത്തു.