കാക്കനാട് : ബീപാത്തുവിനും കുടുംബത്തിനും ഇനി ആശ്വസിക്കാം, വർഷങ്ങളായുള്ള നിയമ പോരാട്ടത്തിനൊടുവിൽ തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിനു കാരണമായ കാക്കനാട് ഹാപ്പി ഡേ ഡർബാർ റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
റെസ്റ്റോറന്റിൽ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനെത്തുടർന്ന് ബീപാത്തുവിന്റെയും കുടുംബത്തിന്റെയും കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന ഏക ആശ്രയമായ കിണറിലെ ജലത്തിൽ കോളിഫോം ബാക്ടീരിയ, അമോണിയ, അയൺ തുടങ്ങിയ 14 ഇനത്തിൽപ്പെട്ട മാലിന്യങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് ജലപരിശോധനയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് മുൻസിപ്പാലിറ്റി, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകിയിരുന്നു. നഗരസഭാ സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനം ഒരുക്കാൻ നിരവധി തവണ അറിയിപ്പും ഹിയറിംഗും നടത്തിയിട്ടും ഹോട്ടൽ ഉടമ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റെസ്റ്റോറന്റിൽ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനെത്തുടർന്ന് ബീപാത്തുവിന്റെയും കുടുംബത്തിന്റെയും കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന ഏക ആശ്രയമായ കിണറിലെ ജലത്തിൽ കോളിഫോം ബാക്ടീരിയ, അമോണിയ, അയൺ തുടങ്ങിയ 14 ഇനത്തിൽപ്പെട്ട മാലിന്യങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് ജലപരിശോധനയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് മുൻസിപ്പാലിറ്റി, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകിയിരുന്നു. നഗരസഭാ സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനം ഒരുക്കാൻ നിരവധി തവണ അറിയിപ്പും ഹിയറിംഗും നടത്തിയിട്ടും ഹോട്ടൽ ഉടമ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.