+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോതമംഗലം താലൂക്ക് വികസന സമിതി യോഗം

കോതമംഗലം: പ്രകൃതിക്ഷോഭം, വന്യമൃഗശല്യം മൂലമുണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകുന്നതിന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തിൽ ആന്‍റണ
കോതമംഗലം താലൂക്ക്  വികസന സമിതി യോഗം
കോതമംഗലം: പ്രകൃതിക്ഷോഭം, വന്യമൃഗശല്യം മൂലമുണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകുന്നതിന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തിൽ ആന്‍റണി ജോണ്‍ എംഎൽഎ നിർദേശം നൽകി. 5052400 രൂപയുടെ കൃഷി നാശം തിട്ടപ്പെടുത്തി ജില്ലാ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിലവിലെ കുടിവെള്ള പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. ഇടമലയാർ സ്കൂളിലുണ്ടായ കാട്ടാന ശല്യത്തെക്കുറിച്ചും താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഈയിടെയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഫെൻസിംഗ് അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയവുമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ട്രാഫിക് പരിഷ്കാരങ്ങൾ കൂടുതൽ ഊർജസ്വലമാക്കണമെന്നും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും യോഗം നിർദേശം നൽകി. ആന്‍റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.കെ. ടോമി, ജോർജ്, കെ.എ. നൗഷാദ്, റെയ്ച്ചൽ കെ. വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.