ചെറുതോണി: കഞ്ഞിക്കുഴി പുന്നയാറിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് ആക്ഷേപം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന്നയാർ ചൂടൻസിറ്റി കാരാടിയിൽ ബിജു, ടിന്റു ദമ്പതികൾ ജീവനൊടുക്കിയത്.
വിഷം ഉള്ളിൽചെന്ന ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബിജുവിന്റെ മാതാവിന്റെ പേരിലുള്ള 77 സെന്റ് പുരയിടത്തിന്റെ പട്ടയം പണയംവച്ച് ബിജു ബ്ലേഡ് സംഘത്തിൽനിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു.
ഇവരിൽനിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളാണ് ദാരുണ സംഭവത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബിജുവിന്റെയും ഭാര്യ ടിന്റുവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന്നയാർ ചൂടൻസിറ്റി കാരാടിയിൽ ബിജു, ടിന്റു ദമ്പതികൾ ജീവനൊടുക്കിയത്.
വിഷം ഉള്ളിൽചെന്ന ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബിജുവിന്റെ മാതാവിന്റെ പേരിലുള്ള 77 സെന്റ് പുരയിടത്തിന്റെ പട്ടയം പണയംവച്ച് ബിജു ബ്ലേഡ് സംഘത്തിൽനിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു.
ഇവരിൽനിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളാണ് ദാരുണ സംഭവത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബിജുവിന്റെയും ഭാര്യ ടിന്റുവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.