ചാലക്കുടി: ഉറുന്പൻകുന്നിൽ പട്ടാപ്പകൽ മോഷണം. രണ്ടു വീടുകളിൽ നിന്നായി പണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. ഉറുന്പൻകുന്ന് രായിപറന്പൻ സുരേഷിന്റെ വീട്ടിലും മേക്കാടൻ രാമകൃഷ്ണന്റെ വീട്ടിലുമാണു മോഷണം നടന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പലചരക്ക് കട നടത്തുന്ന സുരേഷിന്റെ വീട്ടിൽനിന്നും 5600 രൂപയും രണ്ടു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിക്കുകയും അതിനു കഴിയാത്തതിനാൽ പിറകിലെ സീലിംഗ് പൊളിച്ചു അകത്തു കടക്കുകയുമായിരുന്നു.
തൊട്ടടുത്ത വീടായ മേക്കാടൻ രാമകൃഷ്ണനും കുടുംബവും അക്ഷയ കേന്ദ്രത്തിൽ പോയ സമയത്ത് ആയിരുന്നു മോഷണം നടന്നത്. രാമകൃഷ്ണന്റെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോണ് കവർന്നു. രാമകൃഷ്ണന്റെ വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണം മോഷ്ടക്കളുടെ ശ്രദ്ധയിൽ പെടാഞ്ഞതിനാൽ നഷ്ട പ്പെട്ടില്ല.
ഇരുവരുടെയും വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പലചരക്ക് കട നടത്തുന്ന സുരേഷിന്റെ വീട്ടിൽനിന്നും 5600 രൂപയും രണ്ടു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിക്കുകയും അതിനു കഴിയാത്തതിനാൽ പിറകിലെ സീലിംഗ് പൊളിച്ചു അകത്തു കടക്കുകയുമായിരുന്നു.
തൊട്ടടുത്ത വീടായ മേക്കാടൻ രാമകൃഷ്ണനും കുടുംബവും അക്ഷയ കേന്ദ്രത്തിൽ പോയ സമയത്ത് ആയിരുന്നു മോഷണം നടന്നത്. രാമകൃഷ്ണന്റെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോണ് കവർന്നു. രാമകൃഷ്ണന്റെ വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണം മോഷ്ടക്കളുടെ ശ്രദ്ധയിൽ പെടാഞ്ഞതിനാൽ നഷ്ട പ്പെട്ടില്ല.
ഇരുവരുടെയും വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.