ഏനാമാവ്: പുഴ കെെയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പുഴ നികത്തിയത് പൂർവസ്ഥിതിയിലാക്കുന്ന നടപടി സ്വാഗതാർഹമാണ്.
അതുപോലെ പ്രധാനമാണ് കുറ്റക്കാർക്കെതിരായ നിയമനടപടിയും. 2018 മുതൽ ഘട്ടം ഘട്ടമായി നടത്തിയ കെെയേറ്റങ്ങൾക്ക് എതിരെ ഉയർന്ന പ്രതിഷേധങ്ങളെയും കളക്ടറുടെയും പഞ്ചായത്ത്, വില്ലേജ്, അധികാരികളുടെയും വിലക്കുകൾ ലംഘിച്ചാണ് പുഴ നികത്തിയത്.
അന്ന് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും പരിഷത്ത് കുറ്റപ്പെടുത്തി.
അന്തിക്കാട് മേഖല സെക്രട്ടറി കെ.ആർ. അനിൽകുമാർ, മുല്ലശേരി മേഖല സെക്രട്ടറി കെ.എസ്. രാമൻ, മേഖല കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. നജീബ്, സദാശിവൻ, രാജേഷ് എന്നിവരും സ്ഥലം സന്ദർശിച്ച് പ്രതിഷേധിച്ചു.
അതുപോലെ പ്രധാനമാണ് കുറ്റക്കാർക്കെതിരായ നിയമനടപടിയും. 2018 മുതൽ ഘട്ടം ഘട്ടമായി നടത്തിയ കെെയേറ്റങ്ങൾക്ക് എതിരെ ഉയർന്ന പ്രതിഷേധങ്ങളെയും കളക്ടറുടെയും പഞ്ചായത്ത്, വില്ലേജ്, അധികാരികളുടെയും വിലക്കുകൾ ലംഘിച്ചാണ് പുഴ നികത്തിയത്.
അന്ന് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും പരിഷത്ത് കുറ്റപ്പെടുത്തി.
അന്തിക്കാട് മേഖല സെക്രട്ടറി കെ.ആർ. അനിൽകുമാർ, മുല്ലശേരി മേഖല സെക്രട്ടറി കെ.എസ്. രാമൻ, മേഖല കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. നജീബ്, സദാശിവൻ, രാജേഷ് എന്നിവരും സ്ഥലം സന്ദർശിച്ച് പ്രതിഷേധിച്ചു.