തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പൂരത്തോടനുബന്ധിച്ച് നടത്തുന്ന പൂരം പ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തര പൂരം മാറ്റങ്ങളുടേതാണ്. ഇതിന്റെ ഭാഗമായാണ് സർക്കാർ കേരളത്തിലെ ക്ഷേത്രങ്ങളിലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമായി എട്ടു കോടി രൂപ അനുവദിച്ചത്. മന്ത്രി ആർ. ബിന്ദു, ടി.എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ വർഗീസ്, മുൻ മേയർ രാജൻ പല്ലൻ, പാറമേക്കാവ്-തിരുവന്പാടി ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം മേയ് 22 ന് സമാപിക്കും. തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ അറുപതാമത്തെ പൂരം പ്രദർശനമാണിത്. 180ൽ പരം സ്റ്റാളുകളും എണ്‍പതിലധികം പവിലിയനുകളുമാണ് ഈ വർഷം പ്രദർശനനഗരിയിൽ സജ്ജമാക്കുന്നത്.