+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തറയ്ക്കൽ പൂരം നാളെ

ആറാട്ടുപുഴ: ആറാട്ടുപുഴ തറക്കൽ പൂരം നാളെ. തറയ്ക്കൽപ്പൂര ദിവസം രാവിലെ എട്ടിനു പിടിക്കപ്പറന്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തുന്ന ശാസ്താവ് പൂരപ്പാടത്തി
തറയ്ക്കൽ പൂരം നാളെ
ആറാട്ടുപുഴ: ആറാട്ടുപുഴ തറക്കൽ പൂരം നാളെ. തറയ്ക്കൽപ്പൂര ദിവസം രാവിലെ എട്ടിനു പിടിക്കപ്പറന്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തുന്ന ശാസ്താവ് പൂരപ്പാടത്തിനു സമീപം വടക്കോട്ടു തിരിഞ്ഞും ചാത്തക്കുടം ശാസ്താവ് പടിഞ്ഞാറു ദർശനവുമായും നിലപാടു നിൽക്കും. ആനയോട്ടത്തിന് ശേഷം കൊന്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്കുശേഷം ത്രിപുടയോടുകൂടി പിടിക്കപ്പറന്പ് ക്ഷേത്രം വലംവച്ച് ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലും.
ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ തുടങ്ങും. വൈകിട്ടു നാലിനു ചോരഞ്ചേടത്ത് മന, കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാൻ പുറപ്പെടും. തിരിച്ച് ക്ഷേത്രത്തിലെത്തി തറയ്ക്കൽ പൂരത്തിന് എഴുന്നള്ളും. വൈകിട്ട് 6.30ന് മതിൽകെട്ടിനു പുറത്തേക്ക് എഴുന്നള്ളും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറും. പൂരത്തിനു മിഴിവേകി ഉൗരകത്തമ്മ തിരുവടിയും തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളും. പാണ്ടിമേളത്തിനുശേഷം ദേവീദേവൻമാർ സംഗമിക്കും. തൊട്ടിപ്പാൾ ഭഗവതി ആറാട്ടുപുഴ ശാസ്താവിനും ഉൗരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനായി പുറപ്പെടും.
ഉൗരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടന്പ് മനയിലേക്കും യാത്രയാകും. പറയെടുപ്പിനുശേഷം ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. രാത്രി 12ന് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വഴിമധ്യേ കീഴോട്ടുകര മനയ്ക്കൽ ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളിപ്പും ശാസ്താവിന് ഉപചാരവും നടക്കും.