തളിക്കുളം: തൃപ്രയാർ തേവർ പൈനൂർ പാടത്തു ചാലു കുത്തി. ഗ്രാമപ്രദക്ഷിണത്തിലെ സവിശേഷ ആചാരമാണ് ചാലു കുത്തൽ. തേവരുടെ തിടന്പേറ്റിയ കൊന്പൻ രവിപുരം ഗോവിന്ദൻ ശംഖ് ധ്വനിക്കും ആചാരവെടിക്കും പിന്നാലെ മൂന്നു തവണ കൊന്പു നിലത്തു താഴ്ത്തി മണ്ണെടുത്തു.
ആദ്യം അവകാശിയായ കണ്ണാത്ത് തറവാട്ടുകാർക്ക് തേവർ കുത്തിയ മണ്ണു നൽകി. തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകി. ഈ പ്രസാദം കൃഷി ഭൂമിയിൽ വിതറിയാൽ പത്തായം നിറയുമെന്നാണു വിശ്വാസം. ഇന്നലെ രാവിലെ വെന്നിക്കൽ ക്ഷേത്രത്തിലെ പറയെടുപ്പും കല്ലേറും കഴിഞ്ഞ് കോതകുളത്തിൽ ആറാട്ട് നടത്തിയ ശേഷം വഴി നീളെ പറകൾ സ്വീകരിച്ചാണു തേവർ പൈനൂർ പാടത്ത് ചാലുകുത്താനെത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, അസി. കമ്മീഷണർ വി.എൻ സ്വപ്ന, മാനേജർ വി.ആർ. രമ എന്നിവർ പങ്കെടുത്തു.
ആദ്യം അവകാശിയായ കണ്ണാത്ത് തറവാട്ടുകാർക്ക് തേവർ കുത്തിയ മണ്ണു നൽകി. തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകി. ഈ പ്രസാദം കൃഷി ഭൂമിയിൽ വിതറിയാൽ പത്തായം നിറയുമെന്നാണു വിശ്വാസം. ഇന്നലെ രാവിലെ വെന്നിക്കൽ ക്ഷേത്രത്തിലെ പറയെടുപ്പും കല്ലേറും കഴിഞ്ഞ് കോതകുളത്തിൽ ആറാട്ട് നടത്തിയ ശേഷം വഴി നീളെ പറകൾ സ്വീകരിച്ചാണു തേവർ പൈനൂർ പാടത്ത് ചാലുകുത്താനെത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, അസി. കമ്മീഷണർ വി.എൻ സ്വപ്ന, മാനേജർ വി.ആർ. രമ എന്നിവർ പങ്കെടുത്തു.