തൃപ്പൂണിത്തുറ: കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയാണെന്നും പോലീസിനെ നയിക്കാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരാൾ കസ്റ്റഡിയിൽ മരണപ്പെട്ടാൽ ജുഡീഷൽ മജിസ്ട്രേറ്റിന്റെ അന്വേഷണം പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി നിർദേശം മനോഹരന്റെ മരണത്തിന്റെ കാര്യത്തിൽ സർക്കാർ പാലിച്ചിട്ടില്ലെന്നും എത്രയും വേഗം ജുഡീഷൽ മജിസ്ട്രേറ്റിന്റെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മനോഹരന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാൻ ഇതുവരെയും സർക്കാർ മുന്നോട്ടുവന്നിട്ടില്ല. ദൃക്സാക്ഷിയായ അമ്മയുടെ മൊഴി മാറ്റി പറയാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും കേസ് തേച്ചു മാച്ച് കളയാൻ നീക്കം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.
നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാൻ ഇതുവരെയും സർക്കാർ മുന്നോട്ടുവന്നിട്ടില്ല. ദൃക്സാക്ഷിയായ അമ്മയുടെ മൊഴി മാറ്റി പറയാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും കേസ് തേച്ചു മാച്ച് കളയാൻ നീക്കം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.