ഇലഞ്ഞി: മുത്തോലപുരത്ത് റിട്ട. അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ ആന്റണി(44), മുഹമ്മ പുളിമൂട്ടിൽ സാനിഷ് എസ്. പിള്ള(32) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെ മുറ്റമടിച്ചുകൊണ്ടിരുന്ന റിട്ട. അധ്യാപിക ആൻ നിവാസിൽ സാലിക്കുട്ടി കുര്യന്റെ അരികിലെത്തിയ പ്രതി ആന്റണി പുരയിടത്തിൽ മണ്ണെടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. സംസാരത്തിനിടയിൽ അധ്യാപികയുടെ കഴുത്തിൽ കിടന്ന നാലര പവന്റെ മാല പൊട്ടിച്ച പ്രതി ഒപ്പമുണ്ടായിരുന്ന സാനിഷിന്റെ ബൈക്കിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് അധ്യാപിക കൂത്താട്ടുകുളം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സമീപത്തെ വീട്ടിലെ സിസി ടിവിയിൽനിന്നാണ് പ്രതികളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിനു ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മുഹമ്മക്ക് സമീപമുള്ള രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതിനിടെ രണ്ടാം പ്രതി സാനിഷ് ആണ് അദ്യം പിടിയിലായത്. ഒന്നാം പ്രതി ആന്റണിയെ പിന്നീട് പിടികൂടി. ആഭരണം വിറ്റ് പണമാക്കിയതായി പ്രതികൾ പോലീസിനോടു പറഞ്ഞു. തൊണ്ടി കണ്ടെടുത്ത ശേഷം പോലീസ് തുടർനടപടി സ്വീകരിക്കും.
കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെ മുറ്റമടിച്ചുകൊണ്ടിരുന്ന റിട്ട. അധ്യാപിക ആൻ നിവാസിൽ സാലിക്കുട്ടി കുര്യന്റെ അരികിലെത്തിയ പ്രതി ആന്റണി പുരയിടത്തിൽ മണ്ണെടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. സംസാരത്തിനിടയിൽ അധ്യാപികയുടെ കഴുത്തിൽ കിടന്ന നാലര പവന്റെ മാല പൊട്ടിച്ച പ്രതി ഒപ്പമുണ്ടായിരുന്ന സാനിഷിന്റെ ബൈക്കിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് അധ്യാപിക കൂത്താട്ടുകുളം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സമീപത്തെ വീട്ടിലെ സിസി ടിവിയിൽനിന്നാണ് പ്രതികളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിനു ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മുഹമ്മക്ക് സമീപമുള്ള രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതിനിടെ രണ്ടാം പ്രതി സാനിഷ് ആണ് അദ്യം പിടിയിലായത്. ഒന്നാം പ്രതി ആന്റണിയെ പിന്നീട് പിടികൂടി. ആഭരണം വിറ്റ് പണമാക്കിയതായി പ്രതികൾ പോലീസിനോടു പറഞ്ഞു. തൊണ്ടി കണ്ടെടുത്ത ശേഷം പോലീസ് തുടർനടപടി സ്വീകരിക്കും.