കൊച്ചി: സീഫുഡ് എക്സ്പോര്‍ട്ടിന്റെ മറവില്‍ ഗോവയില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വില്പന നടത്തിവന്നിരുന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവല്ല വെണ്പാലം സ്വദേശി ആഷിക് (26) ആണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷല്‍ ആക്ഷന്‍ ടീമിന്റെ വലയിൽ കുടുങ്ങിയത്.
ഇയാളുടെ പക്കല്‍ നിന്ന് ആറ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ആഢംബര കാറും രണ്ട് ഐ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ആഢംബര കാറില്‍ രാസലഹരിയുമായി ഇടപ്പള്ളി ഭാഗത്തേക്ക് ഇയാള്‍ വരുന്നത് മനസിലാക്കി എക്സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
എറണാകുളം ടൗണില്‍ വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തുന്ന ആഷിക് എന്നയാളെക്കുറിച്ച് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്പെഷല്‍ ആക്ഷന്‍ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. പിടിയിലാകുമ്പോള്‍ ഇയാള്‍ ലഹരിയിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ഇയാളുടെ കെണിയില്‍ അകപ്പെട്ടവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഗോവയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ സ്ഥിരതാമസമാക്കിയിരുന്ന യുവതീയുവാക്കൾക്കിടയിലാണ് വില്പന നടത്തിയിരുന്നത്.
ഇയാളുടെ പക്കല്‍ നിന്ന് ആറ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ആഢംബര കാറും രണ്ട് ഐ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ആഢംബര കാറില്‍ രാസലഹരിയുമായി ഇടപ്പള്ളി ഭാഗത്തേക്ക് ഇയാള്‍ വരുന്നത് മനസിലാക്കി എക്സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
എറണാകുളം ടൗണില്‍ വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തുന്ന ആഷിക് എന്നയാളെക്കുറിച്ച് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്പെഷല്‍ ആക്ഷന്‍ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. പിടിയിലാകുമ്പോള്‍ ഇയാള്‍ ലഹരിയിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ഇയാളുടെ കെണിയില്‍ അകപ്പെട്ടവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഗോവയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ സ്ഥിരതാമസമാക്കിയിരുന്ന യുവതീയുവാക്കൾക്കിടയിലാണ് വില്പന നടത്തിയിരുന്നത്.