കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നിശ്ചലമായ നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയില്‍. ജൈവമാലിന്യങ്ങള്‍ ദൈനംദിനാടിസ്ഥാനത്തില്‍ നീക്കം ചെയ്യുമെന്നും അജൈവ മാലിന്യങ്ങള്‍ ദിവസം നിശ്ചയിച്ച് ശേഖരിക്കുമെന്നും മേയര്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വീടുകളിലും വഴിയോരങ്ങളിലും മാലിന്യക്കൂമ്പാരങ്ങളാണ്.
മേയറുടെ "പുതിയ മാലിന്യ സംസ്കരണ നയം' ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രഖ്യാപനം. പക്ഷേ, അതിന്റെ മുന്നൊരുക്കങ്ങളൊന്നും ഇനിയും വിജയം കണ്ടിട്ടുമില്ല.
ജൈവമാലിന്യങ്ങള്‍ പരമാവധി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാതിരിക്കാനുള്ള നയമാണ് മേയറുടെ നേതൃത്വത്തില്‍ കോര്പറേഷന് സ്വീകരിച്ചിട്ടുള്ളത്. വീടുകളില്‍ നിന്ന് ജൈവമാലിന്യം എടുക്കുന്നത് അവസാനിപ്പിക്കുകയാണെന്നും എല്ലാവരോടും ബയോബിന്‍ വാങ്ങി ജൈവമാലിന്യം സ്വന്തമായി സംസ്കരിക്കണമെന്നും കോര്പറേഷന് ആവശ്യപ്പെട്ടിരിക്കുകയാണ്.
വലിയ തോതില്‍ ജൈവമാലിന്യങ്ങള്‍ പുറംതള്ളുന്ന ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ മാലിന്യം ശേഖരിക്കില്ലെന്ന് കോര്പറേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് സ്വന്തം നിലയില്‍ ജൈവമാലിന്യ സംസ്കരണം നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫ്ലാറ്റുടമകളുടെ ഭാഗത്ത് അത്തരത്തിലൊരു ഉറപ്പ് കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഫ്ലാറ്റുടമകളുടെ യോഗത്തില്‍, ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളമെന്ന് മേയര്‍ നിലപാട് സ്വീകരിച്ചു. ഫ്ലാറ്റ് ഉടമകളില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല യോഗത്തിലുണ്ടായത്.
തുടര്‍ന്ന് ഓരോ ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യങ്ങള്‍ ഒരുമിച്ച് സംസ്കരിക്കുന്നതിന് നിര്‍മാതാക്കള്‍ സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം കോര്പറേഷന് മുന്നോട്ടുവച്ചു.
ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ഉറവിട മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനായുള്ള നടപടികള്‍ പലയിടത്തും തുടങ്ങിയിട്ടില്ല. തുമ്പൂര്‍മുഴി മാതൃകയില്‍ ഡിവിഷന് തലത്തില്‍ പദ്ധതി നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഈ പദ്ധതിയും വിജയത്തിലെത്തുക പ്രയാസമാണ്. അതേസമയം അജൈവ മാലിന്യ നീക്കവും പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തല്ക്കാലം വീടുകളില്‍ തന്നെ സൂക്ഷിക്കണമെന്ന മേയറുടെ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധമല്ലെന്നതിന്റെ തെളിവാണ് പാതയോരങ്ങളിലെ മാലിന്യക്കൂനകള്‍. സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് മുന്നോട്ടുവന്നെങ്കിലും മാലിന്യശേഖരണം കാര്യക്ഷമമല്ല.
മറ്റ് ഏജന്‍സികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്പറേഷന്.
കീറാമുട്ടിയായി ഹരിത കര്‍മസേന രൂപവത്കരണം
കൊച്ചി: മാലിന്യനീക്കത്തിന് കോര്പറേഷന് ലക്ഷ്യം വയ്ക്കുന്ന ഹരിത കര്‍മ സേനയുടെ കൊച്ചിയിലെ രൂപീകരണം പൊല്ലാപ്പില്‍. നിലവിലെ മാലിന്യനീക്ക തൊഴിലാളികളില്‍ നിന്നുള്ള എതിര്‍പ്പാണ് കാരണം. മാലിന്യ ശേഖരണത്തിന് വാങ്ങുന്ന പണം തങ്ങള്‍ക്ക് നഷ്ടമാകുമെന്നതിനാലാണ് മാലിന്യ തൊഴിലാളികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത്.
നിലവിലുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തി സേന ഉണ്ടാക്കാനാണ് കോർപറേ ഷൻ ലക്ഷ്യം. ഇതിനായി മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.
ആയിരത്തോളം തൊഴിലാളികളാണ് ഈ രംഗത്തുള്ളത്. അവര്‍ക്കെല്ലാം ഹരിത കര്‍മസേനയില്‍ അംഗത്വം നല്‍കുന്നതിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്തു. എന്നാല്‍, തൊഴിലാളികള്‍ അപേക്ഷ പൂരിപ്പിക്കാന്‍ തയാറാകുന്നില്ല. ഹരിത കര്‍മസേന വരുന്നതോടെ നിരക്ക് ഏകീകരിക്കുകയും പണം നഗരസഭയുടെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്യുമെന്നതാണ് കാരണം.
നഗരസഭ തൊഴിലാളികള്‍ക്ക് അവര്‍ മാലിന്യം ശേഖരിക്കുന്ന വീടിന്റെയും സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാസശമ്പളം നല്‍കും.
ഇത് തങ്ങളുടെ വയറ്റത്തടിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മേയറുടെ "പുതിയ മാലിന്യ സംസ്കരണ നയം' ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രഖ്യാപനം. പക്ഷേ, അതിന്റെ മുന്നൊരുക്കങ്ങളൊന്നും ഇനിയും വിജയം കണ്ടിട്ടുമില്ല.
ജൈവമാലിന്യങ്ങള്‍ പരമാവധി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാതിരിക്കാനുള്ള നയമാണ് മേയറുടെ നേതൃത്വത്തില്‍ കോര്പറേഷന് സ്വീകരിച്ചിട്ടുള്ളത്. വീടുകളില്‍ നിന്ന് ജൈവമാലിന്യം എടുക്കുന്നത് അവസാനിപ്പിക്കുകയാണെന്നും എല്ലാവരോടും ബയോബിന്‍ വാങ്ങി ജൈവമാലിന്യം സ്വന്തമായി സംസ്കരിക്കണമെന്നും കോര്പറേഷന് ആവശ്യപ്പെട്ടിരിക്കുകയാണ്.
വലിയ തോതില്‍ ജൈവമാലിന്യങ്ങള്‍ പുറംതള്ളുന്ന ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ മാലിന്യം ശേഖരിക്കില്ലെന്ന് കോര്പറേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് സ്വന്തം നിലയില്‍ ജൈവമാലിന്യ സംസ്കരണം നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫ്ലാറ്റുടമകളുടെ ഭാഗത്ത് അത്തരത്തിലൊരു ഉറപ്പ് കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഫ്ലാറ്റുടമകളുടെ യോഗത്തില്‍, ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളമെന്ന് മേയര്‍ നിലപാട് സ്വീകരിച്ചു. ഫ്ലാറ്റ് ഉടമകളില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല യോഗത്തിലുണ്ടായത്.
തുടര്‍ന്ന് ഓരോ ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യങ്ങള്‍ ഒരുമിച്ച് സംസ്കരിക്കുന്നതിന് നിര്‍മാതാക്കള്‍ സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം കോര്പറേഷന് മുന്നോട്ടുവച്ചു.
ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ഉറവിട മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനായുള്ള നടപടികള്‍ പലയിടത്തും തുടങ്ങിയിട്ടില്ല. തുമ്പൂര്‍മുഴി മാതൃകയില്‍ ഡിവിഷന് തലത്തില്‍ പദ്ധതി നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഈ പദ്ധതിയും വിജയത്തിലെത്തുക പ്രയാസമാണ്. അതേസമയം അജൈവ മാലിന്യ നീക്കവും പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തല്ക്കാലം വീടുകളില്‍ തന്നെ സൂക്ഷിക്കണമെന്ന മേയറുടെ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധമല്ലെന്നതിന്റെ തെളിവാണ് പാതയോരങ്ങളിലെ മാലിന്യക്കൂനകള്‍. സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് മുന്നോട്ടുവന്നെങ്കിലും മാലിന്യശേഖരണം കാര്യക്ഷമമല്ല.
മറ്റ് ഏജന്‍സികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്പറേഷന്.
കീറാമുട്ടിയായി ഹരിത കര്‍മസേന രൂപവത്കരണം
കൊച്ചി: മാലിന്യനീക്കത്തിന് കോര്പറേഷന് ലക്ഷ്യം വയ്ക്കുന്ന ഹരിത കര്‍മ സേനയുടെ കൊച്ചിയിലെ രൂപീകരണം പൊല്ലാപ്പില്‍. നിലവിലെ മാലിന്യനീക്ക തൊഴിലാളികളില്‍ നിന്നുള്ള എതിര്‍പ്പാണ് കാരണം. മാലിന്യ ശേഖരണത്തിന് വാങ്ങുന്ന പണം തങ്ങള്‍ക്ക് നഷ്ടമാകുമെന്നതിനാലാണ് മാലിന്യ തൊഴിലാളികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത്.
നിലവിലുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തി സേന ഉണ്ടാക്കാനാണ് കോർപറേ ഷൻ ലക്ഷ്യം. ഇതിനായി മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.
ആയിരത്തോളം തൊഴിലാളികളാണ് ഈ രംഗത്തുള്ളത്. അവര്‍ക്കെല്ലാം ഹരിത കര്‍മസേനയില്‍ അംഗത്വം നല്‍കുന്നതിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്തു. എന്നാല്‍, തൊഴിലാളികള്‍ അപേക്ഷ പൂരിപ്പിക്കാന്‍ തയാറാകുന്നില്ല. ഹരിത കര്‍മസേന വരുന്നതോടെ നിരക്ക് ഏകീകരിക്കുകയും പണം നഗരസഭയുടെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്യുമെന്നതാണ് കാരണം.
നഗരസഭ തൊഴിലാളികള്‍ക്ക് അവര്‍ മാലിന്യം ശേഖരിക്കുന്ന വീടിന്റെയും സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാസശമ്പളം നല്‍കും.
ഇത് തങ്ങളുടെ വയറ്റത്തടിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.