തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായ പെരുമാങ്കണ്ടത്ത് നിർമാണം നടന്നുവരുന്ന ഭാഗത്തെ വളവ് നിവർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു.
ഇവിടെ കൊടുംവളവിൽ റോഡിനു നടുവിൽ സ്ഥിതിചെയ്യുന്ന പാറ പൊട്ടിച്ചുനീക്കാതെ റോഡ് വളച്ചു നിർമാണം നടത്തുന്നതിനെതിരേ പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരേ റോഡ് നിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുമാരമംഗലം പഞ്ചായത്തിൽ പരാതി നൽകി.
വിഷയം പരിഗണിച്ച പഞ്ചായത്ത് മന്ത്രി മുഹമ്മദ് റിയാസ്, പി.ജെ. ജോസഫ് എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് പാറ പൊട്ടിച്ചുനീക്കി ശരിയായ രീതിയിൽ റോഡ് നിർമിക്കാൻ കെ എസ്ടിപി ചീഫ്എൻജിനിയർക്ക് മന്ത്രി നിർദേശം നൽകിയത്.
മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള 16.75 കിലോമീറ്റർ ദൂരം സംസ്ഥാന സർക്കാരിന്റെ റീബിൽഡ് പദ്ധതിയിൽപ്പെടുത്തി 10 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നുണ്ട്.
അവസാനഭാഗത്ത് റോഡിൽ പാറ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ ഒരു കിലോമീറ്ററോളം ഭാഗം വീതി 5.5 മീറ്ററായി ചുരുക്കിയിരുന്നു. ഇതിനെതിരെയാണ് പരാതി ഉയർന്നത്.
ഇവിടെ കൊടുംവളവിൽ റോഡിനു നടുവിൽ സ്ഥിതിചെയ്യുന്ന പാറ പൊട്ടിച്ചുനീക്കാതെ റോഡ് വളച്ചു നിർമാണം നടത്തുന്നതിനെതിരേ പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരേ റോഡ് നിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുമാരമംഗലം പഞ്ചായത്തിൽ പരാതി നൽകി.
വിഷയം പരിഗണിച്ച പഞ്ചായത്ത് മന്ത്രി മുഹമ്മദ് റിയാസ്, പി.ജെ. ജോസഫ് എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് പാറ പൊട്ടിച്ചുനീക്കി ശരിയായ രീതിയിൽ റോഡ് നിർമിക്കാൻ കെ എസ്ടിപി ചീഫ്എൻജിനിയർക്ക് മന്ത്രി നിർദേശം നൽകിയത്.
മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള 16.75 കിലോമീറ്റർ ദൂരം സംസ്ഥാന സർക്കാരിന്റെ റീബിൽഡ് പദ്ധതിയിൽപ്പെടുത്തി 10 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നുണ്ട്.
അവസാനഭാഗത്ത് റോഡിൽ പാറ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ ഒരു കിലോമീറ്ററോളം ഭാഗം വീതി 5.5 മീറ്ററായി ചുരുക്കിയിരുന്നു. ഇതിനെതിരെയാണ് പരാതി ഉയർന്നത്.