പുത്തൂർ: സുവോളജിക്കൽ പാർക്കിലേക്കു രണ്ട് കടുവകളെ എത്തിക്കും.
ഏപ്രിൽ അവസാനത്തോടെയാണ് കടുവകളെയെത്തിക്കുക. ഇവയെ പാർപ്പിക്കാനുള്ള കൂടുകളുടെ പണി പണികൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യു മന്ത്രി കെ. രാജൻ ഇന്നു രാവിലെ 11.30ന് സുവോളജിക്കൽ പാർക്ക് സന്ദർശിക്കും. നെയ്യാർ ഡാമിലെ ലയണ്‍ സഫാരി പാർക്കിൽനിന്ന് വൈഗ, ദുർഗ എന്നീ കടുവകളെയാണ് എത്തിക്കുക. ഇവയെ ആദ്യ രണ്ടുമാസം നിരീക്ഷിക്കും. പ്രത്യേക ഐസലേഷൻ കൂട്ടിലായിരിക്കും പാർപ്പിക്കുക. കടുവകളെ പരിചരിക്കുന്നതിനായി അനിമൽ കീപ്പേഴ്സ്, ഫോറസ്റ്റ് വെറ്ററനറി സർജൻ, സൂ സൂപ്പർവൈസർ എന്നിവർക്കുള്ള പരിശീലനം പൂർത്തിയാക്കി.
ഓണത്തിനാട് അനുബന്ധിച്ച് തൃശൂർ മൃഗശാലയിലെ നാലു കടുവകളെ പുത്തൂരിലേക്കു മാറ്റും. സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡുകളുടെ നിർമാണം പൂർത്തിയായി. ഡിസംബർ ആദ്യം പാർക്ക് ജനങ്ങൾക്കായി തുറക്കുമെന്നാണു പ്രതീക്ഷ.
ഏപ്രിൽ അവസാനത്തോടെയാണ് കടുവകളെയെത്തിക്കുക. ഇവയെ പാർപ്പിക്കാനുള്ള കൂടുകളുടെ പണി പണികൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യു മന്ത്രി കെ. രാജൻ ഇന്നു രാവിലെ 11.30ന് സുവോളജിക്കൽ പാർക്ക് സന്ദർശിക്കും. നെയ്യാർ ഡാമിലെ ലയണ്‍ സഫാരി പാർക്കിൽനിന്ന് വൈഗ, ദുർഗ എന്നീ കടുവകളെയാണ് എത്തിക്കുക. ഇവയെ ആദ്യ രണ്ടുമാസം നിരീക്ഷിക്കും. പ്രത്യേക ഐസലേഷൻ കൂട്ടിലായിരിക്കും പാർപ്പിക്കുക. കടുവകളെ പരിചരിക്കുന്നതിനായി അനിമൽ കീപ്പേഴ്സ്, ഫോറസ്റ്റ് വെറ്ററനറി സർജൻ, സൂ സൂപ്പർവൈസർ എന്നിവർക്കുള്ള പരിശീലനം പൂർത്തിയാക്കി.
ഓണത്തിനാട് അനുബന്ധിച്ച് തൃശൂർ മൃഗശാലയിലെ നാലു കടുവകളെ പുത്തൂരിലേക്കു മാറ്റും. സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡുകളുടെ നിർമാണം പൂർത്തിയായി. ഡിസംബർ ആദ്യം പാർക്ക് ജനങ്ങൾക്കായി തുറക്കുമെന്നാണു പ്രതീക്ഷ.