ചേർപ്പ്: ഐതിഹ്യപ്പെരുമ നിറഞ്ഞ പെരുവനം പൂരം ഇന്ന് ആഘോഷിക്കും. പൂരത്തിനായി പഞ്ചാരി പിറവി കൊണ്ട പെരുവനം നടവഴി ഒരുങ്ങി.
ഏഴ് ഗജവീരന്മാർ അണിനിരക്കാവുന്ന രീതിയിലുള്ള ഇടമാണ് പെരുവനം നടവഴി. ഇന്ന് വൈകീട്ട് മുതൽ നാളെ നേരം പുലരുവോളംവരെ നീളുന്ന പൂരച്ചടങ്ങുകളും, മേള എഴുന്നള്ളിപ്പുകളും ദൃശ്യ-ശ്രാവ്യമായി മാറും.
ഇന്ന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂര എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ നടക്കും അഞ്ച് ഗജവീരന്മാർ എഴുന്നള്ളിപ്പിന് അണിനിരക്കും. പെരുവനം ശങ്കരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നാദവിസ്മയമുണർത്തും.
6.30 ന് ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം നടക്കും 7 ഗജവീരന്മാർ അകന്പടിയാകും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടാകും.
7ന് ചാത്തക്കുടം ശാസ്താവിന്റേയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റത്തോടെ ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. പെരുവനം സതീശൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. കുഴൽപ്പറ്റ് ,കൊന്പ് പറ്റ് എന്നിവയ്ക്ക് ശേഷമാണ് ചാത്തക്കുടത്തിന്റെ പഞ്ചാരിമേളത്തിന് കാലമിടുക. ഇക്കുറി ഇരുപത്തിയഞ്ചാം വർഷമാണ് സതീശൻ മാരാർ മേളത്തിന് കാല പ്രാമാണ്യം വഹിക്കുന്നത്.
രാത്രി 10.30 ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കൻമാരുടെ പടിഞ്ഞാറോട്ട് കയറ്റം. 11ന് ഉൗരകത്തമ്മത്തിരുവടി ചാത്തക്കുടം ശാസ്താവിനോടൊപ്പം കയറ്റം പെരുവനം തൊടുകുളം പരിസരത്ത് നിന്ന് വിവിധ പറ്റുകൾക്ക് ശേഷം ഗജവീരൻമാരുട അകന്പടിയോടെ ആരംഭിക്കും. ക്ഷേത്ര നടവഴിയിൽ എത്തിയാൽ ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും.
ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ 3 ഗജവീരൻമാരുടെ അകന്പടിയോടെ ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും. എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് എത്തുകയും കരിമരുന്ന് പ്രയോഗത്തിനു ശേഷം ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് തുടരും. പഞ്ചാരിമേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രാമാണ്യം വഹിക്കും.
രാത്രി 12ന് പെരുവനം ക്ഷേത്രമതിൽക്കകത്ത് വിവിധ ദേവിദേവന്മാരുടെ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് നേതൃത്വം നൽകും.
ഒന്നിനു പുലർച്ചെ ചേർപ്പ് അയകുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് നടക്കും. മേളത്തിന് ശേഷം പട്ടിണി ശംഖിന് ശേഷം ഇരു ഭഗവതിമാരും തൊടു കുളത്തിൽ ആറാട്ട് നടത്തും.
ആറാട്ടുപുഴ ശാസ്താവും, അയകുന്ന് ഭഗവതി ചേർപ്പ് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും.
പണ്ട് പെരുവനത്ത് നടന്നിരുന്ന വലിയ വിളക്കിന്റെ ഉത്സവമായിട്ടാണ് പെരുവനം പൂരം ആഘോഷിക്കുന്നത്.
ഏഴ് ഗജവീരന്മാർ അണിനിരക്കാവുന്ന രീതിയിലുള്ള ഇടമാണ് പെരുവനം നടവഴി. ഇന്ന് വൈകീട്ട് മുതൽ നാളെ നേരം പുലരുവോളംവരെ നീളുന്ന പൂരച്ചടങ്ങുകളും, മേള എഴുന്നള്ളിപ്പുകളും ദൃശ്യ-ശ്രാവ്യമായി മാറും.
ഇന്ന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂര എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ നടക്കും അഞ്ച് ഗജവീരന്മാർ എഴുന്നള്ളിപ്പിന് അണിനിരക്കും. പെരുവനം ശങ്കരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നാദവിസ്മയമുണർത്തും.
6.30 ന് ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം നടക്കും 7 ഗജവീരന്മാർ അകന്പടിയാകും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടാകും.
7ന് ചാത്തക്കുടം ശാസ്താവിന്റേയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റത്തോടെ ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. പെരുവനം സതീശൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. കുഴൽപ്പറ്റ് ,കൊന്പ് പറ്റ് എന്നിവയ്ക്ക് ശേഷമാണ് ചാത്തക്കുടത്തിന്റെ പഞ്ചാരിമേളത്തിന് കാലമിടുക. ഇക്കുറി ഇരുപത്തിയഞ്ചാം വർഷമാണ് സതീശൻ മാരാർ മേളത്തിന് കാല പ്രാമാണ്യം വഹിക്കുന്നത്.
രാത്രി 10.30 ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കൻമാരുടെ പടിഞ്ഞാറോട്ട് കയറ്റം. 11ന് ഉൗരകത്തമ്മത്തിരുവടി ചാത്തക്കുടം ശാസ്താവിനോടൊപ്പം കയറ്റം പെരുവനം തൊടുകുളം പരിസരത്ത് നിന്ന് വിവിധ പറ്റുകൾക്ക് ശേഷം ഗജവീരൻമാരുട അകന്പടിയോടെ ആരംഭിക്കും. ക്ഷേത്ര നടവഴിയിൽ എത്തിയാൽ ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും.
ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ 3 ഗജവീരൻമാരുടെ അകന്പടിയോടെ ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും. എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് എത്തുകയും കരിമരുന്ന് പ്രയോഗത്തിനു ശേഷം ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് തുടരും. പഞ്ചാരിമേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രാമാണ്യം വഹിക്കും.
രാത്രി 12ന് പെരുവനം ക്ഷേത്രമതിൽക്കകത്ത് വിവിധ ദേവിദേവന്മാരുടെ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് നേതൃത്വം നൽകും.
ഒന്നിനു പുലർച്ചെ ചേർപ്പ് അയകുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് നടക്കും. മേളത്തിന് ശേഷം പട്ടിണി ശംഖിന് ശേഷം ഇരു ഭഗവതിമാരും തൊടു കുളത്തിൽ ആറാട്ട് നടത്തും.
ആറാട്ടുപുഴ ശാസ്താവും, അയകുന്ന് ഭഗവതി ചേർപ്പ് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും.
പണ്ട് പെരുവനത്ത് നടന്നിരുന്ന വലിയ വിളക്കിന്റെ ഉത്സവമായിട്ടാണ് പെരുവനം പൂരം ആഘോഷിക്കുന്നത്.