ആലുവ: സഹകരണ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുത്തപ്പോൾ നാല് പവൻ കുറഞ്ഞതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ടൗൺ പോലീസ് ഇന്നലെ പ്രാഥമിക പരിശോധന നടത്തി.
ദേശീയപാതയിലെ സെമിനാരിപ്പടിയിൽ ഹോട്ടൽ നടത്തുന്ന പറവൂർ സ്വദേശികളാണ് പരാതിക്കാർ. ബാങ്കിന്റെ തോട്ടക്കാട്ടുകര ശാഖയിൽ സ്ഥിരമായി സ്വർണം പണയം വയ്ക്കാറുള്ളതാണ്. പലതവണ പുതുക്കിവച്ച സ്വർണാഭരണങ്ങൾ ഇന്നലെ തിരിച്ചെടുക്കാൻ നടപടിക്രമങ്ങൾ നടത്തിയപ്പോഴാണ് 32 ഗ്രാം സ്വർണം കുറഞ്ഞതായി കണ്ടെത്തിയത്.
എന്നാൽ പരാതി സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയാറായില്ല. ഇതിന് ശേഷമാണ് ആലുവ പോലീസിൽ പറവൂർ സ്വദേശികൾ പരാതി നൽകിയത്. ബാങ്ക് അധികൃതരുമായി പോലീസ് നടത്തിയ ചർച്ചയിൽ ഇന്ന് വിശദമായി രേഖകൾ പരിശോധിക്കാൻ ധാരണയായി. തൂക്കം രേഖപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അളവിൽ പാകപ്പിഴ ഉണ്ടായതെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്.
ദേശീയപാതയിലെ സെമിനാരിപ്പടിയിൽ ഹോട്ടൽ നടത്തുന്ന പറവൂർ സ്വദേശികളാണ് പരാതിക്കാർ. ബാങ്കിന്റെ തോട്ടക്കാട്ടുകര ശാഖയിൽ സ്ഥിരമായി സ്വർണം പണയം വയ്ക്കാറുള്ളതാണ്. പലതവണ പുതുക്കിവച്ച സ്വർണാഭരണങ്ങൾ ഇന്നലെ തിരിച്ചെടുക്കാൻ നടപടിക്രമങ്ങൾ നടത്തിയപ്പോഴാണ് 32 ഗ്രാം സ്വർണം കുറഞ്ഞതായി കണ്ടെത്തിയത്.
എന്നാൽ പരാതി സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയാറായില്ല. ഇതിന് ശേഷമാണ് ആലുവ പോലീസിൽ പറവൂർ സ്വദേശികൾ പരാതി നൽകിയത്. ബാങ്ക് അധികൃതരുമായി പോലീസ് നടത്തിയ ചർച്ചയിൽ ഇന്ന് വിശദമായി രേഖകൾ പരിശോധിക്കാൻ ധാരണയായി. തൂക്കം രേഖപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അളവിൽ പാകപ്പിഴ ഉണ്ടായതെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്.