കാക്കനാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ നൽകിയ കണക്കിൽ വ്യത്യാസം വന്നതിനെത്തുടർന്ന് ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ 11ഓടെയാണ് ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണ എന്നിവരുടെ നേതൃത്വത്തിൽ സംഘം നഗരസഭയിലെത്തിയത്. നഗരസഭാ പ്രദേശത്തെ 68 ഫ്ലാറ്റുകൾക്ക് ഉറവിട മാലിന്യ സംസ്കരണം സംബന്ധിച്ച് പരിശോധന നോട്ടീസ് നൽകിയെന്നായിരുന്നു നഗരസഭാ സെക്രട്ടറി യോഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ നഗരസഭയിൽ 78 ഫ്ലാറ്റുകളുടെയെന്നാണ് സർക്കാർ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്.
നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട്, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രൻബാബു, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവരുമായും ചർച്ച നടത്തി. നഗരസഭാ മാലിന്യം വേർതിരിക്കുന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. ഏപ്രിൽ 10ന് മുന്പ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട്, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രൻബാബു, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവരുമായും ചർച്ച നടത്തി. നഗരസഭാ മാലിന്യം വേർതിരിക്കുന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. ഏപ്രിൽ 10ന് മുന്പ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.