കോതമംഗലം: കാട്ടാനകളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഇടമലയാർ ഗവ. യുപി സ്കൂൾ ഉടൻ പുനരുദ്ധാരണം നടത്തിയില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഷ്ടമായേക്കും. കാട്ടാനക്കൂട്ടം സ്കൂളിന്റെ ജനലുകളും വാതിലുകളും തകർത്തു. ഭിത്തിക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇതേ അവസ്ഥയിൽ സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കെട്ടിടത്തിന് ലഭ്യമാകില്ലെന്ന് ഉറപ്പാണ്. രണ്ട് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പൂർവസ്ഥിതിയിലാക്കേണ്ടതുണ്ട്. സാധ്യമായില്ലെങ്കിൽ അടുത്ത അധ്യയനവർഷത്തിൽ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വലിയൊരു പ്രതിസന്ധി ഉണ്ടായേക്കാം.
വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെങ്കിൽ സാങ്കേതിക കുരുക്കുകൾ പലതും അഴിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന കുരുക്ക്. വനംവകുപ്പിൽനിന്നും വാടകയ്ക്കെടുത്ത സ്ഥലത്ത് കെഎസ്ഇബി നിർമിച്ച കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെങ്കിൽ മാത്രമെ കെട്ടിടത്തിനായി ഫണ്ട് ചെലവഴിക്കാൻ കഴിയുകയുള്ളു.
അതല്ലെങ്കിൽ കെഎസ്ഇബി, അറ്റകുറ്റപ്പണി ഏറ്റെടുക്കണം. സ്കൂളിന് സുരക്ഷിതത്വം ഉറപ്പാക്കാൻ വൈദ്യുതി ഫെൻസിംഗ് പുനസ്ഥാപിക്കേണ്ടതുണ്ട്. വനംവകുപ്പ് ഇതിനകംതന്നെ ഇതിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
എന്നാൽ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്. അതിവേഗം ബന്ധപ്പെട്ട അധികാരികളുടെ ഇടപെടലുണ്ടായില്ലെങ്കിൽ ആദിവാസി വിഭാഗത്തിലെ ഒരു കൂട്ടം കുട്ടികളുടെ അധ്യയനം മുടങ്ങുവാനിടയാകും.
വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെങ്കിൽ സാങ്കേതിക കുരുക്കുകൾ പലതും അഴിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന കുരുക്ക്. വനംവകുപ്പിൽനിന്നും വാടകയ്ക്കെടുത്ത സ്ഥലത്ത് കെഎസ്ഇബി നിർമിച്ച കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെങ്കിൽ മാത്രമെ കെട്ടിടത്തിനായി ഫണ്ട് ചെലവഴിക്കാൻ കഴിയുകയുള്ളു.
അതല്ലെങ്കിൽ കെഎസ്ഇബി, അറ്റകുറ്റപ്പണി ഏറ്റെടുക്കണം. സ്കൂളിന് സുരക്ഷിതത്വം ഉറപ്പാക്കാൻ വൈദ്യുതി ഫെൻസിംഗ് പുനസ്ഥാപിക്കേണ്ടതുണ്ട്. വനംവകുപ്പ് ഇതിനകംതന്നെ ഇതിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
എന്നാൽ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്. അതിവേഗം ബന്ധപ്പെട്ട അധികാരികളുടെ ഇടപെടലുണ്ടായില്ലെങ്കിൽ ആദിവാസി വിഭാഗത്തിലെ ഒരു കൂട്ടം കുട്ടികളുടെ അധ്യയനം മുടങ്ങുവാനിടയാകും.