കൊച്ചി: കൊച്ചി നഗരത്തിലെ സ്ഥാപനങ്ങള്‍ നാളെ മുതല്‍ സ്വന്തം നിലയ്ക്ക് ജൈവമാലിന്യങ്ങള്‍ സംസ്കരിക്കണം. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കണമെന്ന 2016ലെ ഹൈക്കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടി കോര്‍പറേഷനാണ് നഗരത്തില്‍ വലിയ തോതില്‍ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
മാലിന്യ സംസ്കരണത്തിന് ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണം സ്ഥാപനങ്ങള്‍ക്ക് കോർപറേഷന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഫ്ളാറ്റുകളുമായി കോര്പറേഷന് ചര്‍ച്ച നടത്തി. സ്ഥാപനങ്ങളുമായും തുടര്‍ചര്‍ച്ചകള്‍ നടക്കും. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. അതേ സമയം നാളെ മുതൽ ഇതു നടപ്പാക്കണമെന്ന നിർദേശത്തിൽ ചെറിയ തോതിൽ ഇളവ് നൽകിയേക്കുമെന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം.
അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഭക്ഷണമാലിന്യങ്ങളും കലര്‍ത്തി പൊതുയിടങ്ങളില്‍ ഉപേക്ഷിക്കുന്ന സ്ഥിതി വര്‍ധിച്ചു വരികയാണ്. മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനാംഗങ്ങള്‍ക്കും ഇത് ഇരട്ടിപ്പണിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷമാണ് റീസൈക്ലിംഗ് പ്രക്രിയകള്‍ക്ക് അയക്കുന്നത്. ഭക്ഷണമാലിന്യങ്ങളും ഇതിനൊപ്പം കലരുന്നതോടെ പലസ്ഥലങ്ങളില്നിന്നും മാലിന്യ ശേഖരണവും വൈകി. ഇത്തരത്തില്‍ വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങളിലെ ജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കോര്പറേഷന് ആലോചിക്കുന്നതായാണ് വിവരം.
മാലിന്യ സംസ്കരണത്തിന് ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണം സ്ഥാപനങ്ങള്‍ക്ക് കോർപറേഷന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഫ്ളാറ്റുകളുമായി കോര്പറേഷന് ചര്‍ച്ച നടത്തി. സ്ഥാപനങ്ങളുമായും തുടര്‍ചര്‍ച്ചകള്‍ നടക്കും. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. അതേ സമയം നാളെ മുതൽ ഇതു നടപ്പാക്കണമെന്ന നിർദേശത്തിൽ ചെറിയ തോതിൽ ഇളവ് നൽകിയേക്കുമെന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം.
അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഭക്ഷണമാലിന്യങ്ങളും കലര്‍ത്തി പൊതുയിടങ്ങളില്‍ ഉപേക്ഷിക്കുന്ന സ്ഥിതി വര്‍ധിച്ചു വരികയാണ്. മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനാംഗങ്ങള്‍ക്കും ഇത് ഇരട്ടിപ്പണിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷമാണ് റീസൈക്ലിംഗ് പ്രക്രിയകള്‍ക്ക് അയക്കുന്നത്. ഭക്ഷണമാലിന്യങ്ങളും ഇതിനൊപ്പം കലരുന്നതോടെ പലസ്ഥലങ്ങളില്നിന്നും മാലിന്യ ശേഖരണവും വൈകി. ഇത്തരത്തില്‍ വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങളിലെ ജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കോര്പറേഷന് ആലോചിക്കുന്നതായാണ് വിവരം.