കോലഞ്ചേരി : പട്ടിമറ്റത്ത് വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) കുന്നത്തുനാട് പോലീസിന്റെ പിടിയിൽ. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്.
ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കാണ് വില്പന. കച്ചവടത്തിനെത്തിയപ്പോൾ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എ.ബി. സതീഷ്, എഎസ്ഐമാരായ കെ.എ. സതീഷ്, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കാണ് വില്പന. കച്ചവടത്തിനെത്തിയപ്പോൾ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എ.ബി. സതീഷ്, എഎസ്ഐമാരായ കെ.എ. സതീഷ്, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.