കേച്ചേരി: പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ തട്ടകത്തെ 18 ദേശങ്ങൾ അണിയിച്ചൊരുക്കുന്ന പൂരമഹോത്സവം നാളെ ആലോഷിക്കും.
നാലു ദിവസങ്ങളിലായി ആഘോഷിക്കുന്ന പൂര മഹോത്സവത്തിന് ഇന്ന് നടക്കുന്ന വേല പൂരത്തോടെയാണ് തുടക്കമാവുക. രാവിലെ ക്ഷേത്രത്തിൽ ആരംഭിക്കുന്ന വിശേഷാൽ പൂജകളെത്തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 20 ആഘോഷസമിതികളുടെ നേതൃത്വത്തിൽ വാദ്യ-താള വിസമയങ്ങളുണർത്തി വേല പൂരം ആരംഭിക്കും.
ഉറഞ്ഞുതുള്ളി തെരുവീഥികൾക്ക് ഹരം പകർന്നുകൊണ്ട് തെയ്യം-തിറ- ഭദ്രകാളി കൂട്ടങ്ങൾ വൈകിയിട്ട് അഞ്ചുമണിയോടെ ക്ഷേത്രസന്നിധിയിലെത്തി ദേവീ സമർപ്പണം നടത്തും. ഭഗവതി കളം പാട്ടും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 5.30നുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂര മഹോത്സവം രണ്ടാം ദിവസം ആരംഭിക്കുക. രാവിലെ ഏഴിന് വിശേഷാൽ പൂജകൾ.
എട്ടിന് ശീവേലി എഴുന്നള്ളിപ്പ്. 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പറപ്പൂക്കാവ് അമ്മ ഓഡിറ്റോറിയത്തിൽ പ്രസാദ ഉൗട്ട്. ഉച്ചയ്ക്ക് 12ന് ബഹുനില വർണകാവടികൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് 2.30ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ്. ഗജവീരൻ പാന്പാടി സുന്ദരൻ പറപ്പൂക്കാവിലമ്മയുടെ തിടന്പേറ്റും. വൈകിട്ട് അഞ്ചുമണിയോടെ പ്രാദേശിക പൂരങ്ങൾ കേച്ചേരി, ചൂണ്ടൽ, എരനെല്ലൂർ, ചിറനെല്ലൂർ, പട്ടിക്കര എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ക്ഷേത്ര മൈതാനിയിൽ പ്രവേശിക്കും. 5.30ന് വെള്ളിത്തിരുത്തി ഉണ്ണിനായരുടെ മേളപ്രമാണത്തിൽ 40ൽപ്പരം ഗജവീരന്മാർ കൂട്ടിഎഴുന്നെള്ളിപ്പിനായി അണിനിരക്കും.
തുടർന്ന് ദീപാരാധന, അത്താഴപൂജ, കേളി, കൊന്പുപറ്റ്, കുഴൽപറ്റ്, ഓട്ടൻ തുള്ളൽ, കാവടി വരവ്, തായന്പക. പൂരമഹോത്സവം മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ ഏഴിന് പഞ്ചാരിമേളത്തിന്റെ അകന്പടിയിലുള്ള കൂട്ടി എഴുന്നെള്ളിപ്പ്. ഗുരുതി തർപ്പണത്തോടെ പൂരാഘോഷ സമാപനം. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നന്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ആഘോഷ പരിപാടികൾക്ക് ദേവസ്വം പ്രസിഡന്റ് പി.ജി. അജയൻ, സെക്രട്ടറി യു.ബി. ജയൻ, ട്രഷറർ കെ.ജി. ഗോപിനാഥ് എന്നിവർ നേതൃത്വം നല്കും.
നാലു ദിവസങ്ങളിലായി ആഘോഷിക്കുന്ന പൂര മഹോത്സവത്തിന് ഇന്ന് നടക്കുന്ന വേല പൂരത്തോടെയാണ് തുടക്കമാവുക. രാവിലെ ക്ഷേത്രത്തിൽ ആരംഭിക്കുന്ന വിശേഷാൽ പൂജകളെത്തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 20 ആഘോഷസമിതികളുടെ നേതൃത്വത്തിൽ വാദ്യ-താള വിസമയങ്ങളുണർത്തി വേല പൂരം ആരംഭിക്കും.
ഉറഞ്ഞുതുള്ളി തെരുവീഥികൾക്ക് ഹരം പകർന്നുകൊണ്ട് തെയ്യം-തിറ- ഭദ്രകാളി കൂട്ടങ്ങൾ വൈകിയിട്ട് അഞ്ചുമണിയോടെ ക്ഷേത്രസന്നിധിയിലെത്തി ദേവീ സമർപ്പണം നടത്തും. ഭഗവതി കളം പാട്ടും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 5.30നുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂര മഹോത്സവം രണ്ടാം ദിവസം ആരംഭിക്കുക. രാവിലെ ഏഴിന് വിശേഷാൽ പൂജകൾ.
എട്ടിന് ശീവേലി എഴുന്നള്ളിപ്പ്. 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പറപ്പൂക്കാവ് അമ്മ ഓഡിറ്റോറിയത്തിൽ പ്രസാദ ഉൗട്ട്. ഉച്ചയ്ക്ക് 12ന് ബഹുനില വർണകാവടികൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് 2.30ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ്. ഗജവീരൻ പാന്പാടി സുന്ദരൻ പറപ്പൂക്കാവിലമ്മയുടെ തിടന്പേറ്റും. വൈകിട്ട് അഞ്ചുമണിയോടെ പ്രാദേശിക പൂരങ്ങൾ കേച്ചേരി, ചൂണ്ടൽ, എരനെല്ലൂർ, ചിറനെല്ലൂർ, പട്ടിക്കര എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ക്ഷേത്ര മൈതാനിയിൽ പ്രവേശിക്കും. 5.30ന് വെള്ളിത്തിരുത്തി ഉണ്ണിനായരുടെ മേളപ്രമാണത്തിൽ 40ൽപ്പരം ഗജവീരന്മാർ കൂട്ടിഎഴുന്നെള്ളിപ്പിനായി അണിനിരക്കും.
തുടർന്ന് ദീപാരാധന, അത്താഴപൂജ, കേളി, കൊന്പുപറ്റ്, കുഴൽപറ്റ്, ഓട്ടൻ തുള്ളൽ, കാവടി വരവ്, തായന്പക. പൂരമഹോത്സവം മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ ഏഴിന് പഞ്ചാരിമേളത്തിന്റെ അകന്പടിയിലുള്ള കൂട്ടി എഴുന്നെള്ളിപ്പ്. ഗുരുതി തർപ്പണത്തോടെ പൂരാഘോഷ സമാപനം. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നന്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ആഘോഷ പരിപാടികൾക്ക് ദേവസ്വം പ്രസിഡന്റ് പി.ജി. അജയൻ, സെക്രട്ടറി യു.ബി. ജയൻ, ട്രഷറർ കെ.ജി. ഗോപിനാഥ് എന്നിവർ നേതൃത്വം നല്കും.