തിരുവില്വാമല: പറക്കോട്ടുകാവിൽ കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രനട അടച്ചതിനുശേഷം പൂജകൾ നടത്താനുള്ള ശ്രമം പരിസരവാസികൾ തടഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പറക്കോട്ടുകാവിൽ ഇന്നലെ രാത്രിയാണ് നടയടച്ചശേഷം മൂക്കൻചാത്തന്റെ മുന്നിൽ ശാന്തിക്കാരന്റെ നേതൃത്വത്തിൽ പൂജ നടത്താനുള്ള ശ്രമം ഉണ്ടായത്. അസമയത്ത് പൂജ നടക്കുന്നതറിഞ്ഞ സമീപവാസികൾ കാവിലെത്തി ചോദ്യം ചെയ്തപ്പോൾ പൂജ നടത്താനെത്തിയവർ കാറിൽ കയറി സ്ഥലം വിട്ടു. ഇതിനു മുന്പും ഇവിടെ ഇത്തരത്തിലുള്ള പൂജകൾ നടക്കാറുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.
ക്ഷേത്ര നട അടച്ചതിനുശേഷം അനധികൃതമായ പൂജകളും വഴിപാടുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദേവസ്വം ഓഫീസർ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പറക്കോട്ടുകാവിൽ ഇന്നലെ രാത്രിയാണ് നടയടച്ചശേഷം മൂക്കൻചാത്തന്റെ മുന്നിൽ ശാന്തിക്കാരന്റെ നേതൃത്വത്തിൽ പൂജ നടത്താനുള്ള ശ്രമം ഉണ്ടായത്. അസമയത്ത് പൂജ നടക്കുന്നതറിഞ്ഞ സമീപവാസികൾ കാവിലെത്തി ചോദ്യം ചെയ്തപ്പോൾ പൂജ നടത്താനെത്തിയവർ കാറിൽ കയറി സ്ഥലം വിട്ടു. ഇതിനു മുന്പും ഇവിടെ ഇത്തരത്തിലുള്ള പൂജകൾ നടക്കാറുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.
ക്ഷേത്ര നട അടച്ചതിനുശേഷം അനധികൃതമായ പൂജകളും വഴിപാടുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദേവസ്വം ഓഫീസർ പറഞ്ഞു.