കൊടുങ്ങല്ലൂർ: നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ രാജിവച്ചു. എൽഡിഎഫ് ധാരണ പ്രകാരം സിപിഎമ്മിന് സ്ഥാനം വച്ചുമാറുന്നതിനാണു രാജി. സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.സി. വിപിൻചന്ദ്രൻ, കൗണ്‍സിലർ അനിത ബാബു എന്നിവരൊടൊപ്പം എത്തിയാണ് എം.യു. ഷിനിജ നഗരസഭ സെക്രട്ടറിക്കു രാജിക്കത്ത് നൽകിയത്.
അഞ്ചു വർഷത്തിൽ 27 മാസം സിപിഐക്കും ശേഷിക്കുന്ന 23 മാസം സിപിഎമ്മിനുമാണു ചെയർപേഴ്സണ്‍ സ്ഥാനമെന്നാണ് എൽഡിഎഫ് ധാരണ. പുതിയ ചെയർപേഴ്സണ്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ വൈസ് ചെയർമാൻ കെ.ആർ. ജൈത്രനായിരിക്കും ചെയർമാന്റെ ചുമതല വഹിക്കുക.
പട്ടികജാതി വനിതയ്ക്കാണ് ചെയർമാൻ സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. സിപിഎമ്മിൽ നാലുപേർ പട്ടികജാതി വനിതാ കൗണ്‍സിലർമാരുണ്ട്. പുതിയ സ്ഥാനാർഥിയെ ഇതുവരെ സിപി എം തീരുമാനിച്ചിട്ടില്ല. 44 അംഗ കൗണ്‍സിലിൽ എൽഡിഎഫിന് 22 ഉം ബി ജെ പിക്ക് 21 ഉം സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരംഗവും. ബിജെപിക്ക് പട്ടികജാതി കൗണ്‍സിലർമാരില്ല.
അഞ്ചു വർഷത്തിൽ 27 മാസം സിപിഐക്കും ശേഷിക്കുന്ന 23 മാസം സിപിഎമ്മിനുമാണു ചെയർപേഴ്സണ്‍ സ്ഥാനമെന്നാണ് എൽഡിഎഫ് ധാരണ. പുതിയ ചെയർപേഴ്സണ്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ വൈസ് ചെയർമാൻ കെ.ആർ. ജൈത്രനായിരിക്കും ചെയർമാന്റെ ചുമതല വഹിക്കുക.
പട്ടികജാതി വനിതയ്ക്കാണ് ചെയർമാൻ സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. സിപിഎമ്മിൽ നാലുപേർ പട്ടികജാതി വനിതാ കൗണ്‍സിലർമാരുണ്ട്. പുതിയ സ്ഥാനാർഥിയെ ഇതുവരെ സിപി എം തീരുമാനിച്ചിട്ടില്ല. 44 അംഗ കൗണ്‍സിലിൽ എൽഡിഎഫിന് 22 ഉം ബി ജെ പിക്ക് 21 ഉം സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരംഗവും. ബിജെപിക്ക് പട്ടികജാതി കൗണ്‍സിലർമാരില്ല.