തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ എല്ലാ മേജർ ക്ഷേത്രങ്ങളിലും ഓഫീസുകളിലും കംപ്യൂട്ടറൈസേഷൻ, ഇ ഫയലിംഗ് സംവിധാനം നടപ്പാക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. ഇതിനായി 1.20 കോടിരൂപ ബോർഡ് ബജറ്റിൽ നീക്കിവച്ചതായി അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. 265.99 കോടി രൂപ വരവും 259.83 കോടി ചെലവും 6.15 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചതായി പ്രസിഡന്റ് അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന ഭൂമി കൃഷി, വ്യവസായ ആവശ്യങ്ങൾക്കു ലീസിനു നൽകും.
തേക്കിൻകാട് മൈതാനത്തിന്റെ സമഗ്ര സൗന്ദര്യവൽക്കരണം ഏഴു ഘട്ടമായി സർക്കാർ സഹായത്തോടെയും സ്പോണ്‍സർഷിപ്പ് മുഖേനയും തുടങ്ങും. 2023-24 സാന്പത്തിക വർഷത്തെ ബജറ്റിലാണ് പ്രോജക്ട് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി.ഡി.ശോഭന, ഫിനാൻസ് ഓഫീസർ പി. വിമല എന്നിവർ പങ്കെടുത്തു.
തേക്കിൻകാട് മൈതാനത്തിന്റെ സമഗ്ര സൗന്ദര്യവൽക്കരണം ഏഴു ഘട്ടമായി സർക്കാർ സഹായത്തോടെയും സ്പോണ്‍സർഷിപ്പ് മുഖേനയും തുടങ്ങും. 2023-24 സാന്പത്തിക വർഷത്തെ ബജറ്റിലാണ് പ്രോജക്ട് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി.ഡി.ശോഭന, ഫിനാൻസ് ഓഫീസർ പി. വിമല എന്നിവർ പങ്കെടുത്തു.