മൂവാറ്റുപുഴ: വേനൽ കടുത്തതോടെ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികൾക്കും പറവകൾക്കും കുടിനീർ ഒരുക്കി വിദ്യാർഥികളായ ഹിന നസ്റിനും ഹംദാൻ ഹാദിയും. ഈസ്റ്റ് പായിപ്ര പ്ലാക്കുടിയിൽ പി.എം.നൗഫലിൻന്റെയും നിസാമോളിന്റെയും മക്കളും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ ഹിന നസ്റിനും യുകെജി വിദ്യാർഥി ഹംദാൻ ഹാദിയുമാണ് വീടിന് ചുറ്റും ക്ഷികൾക്കും പറവകൾക്കും കുടിക്കാൻ ദാഹജലം ഒരുക്കിയത്.
ചിരട്ടകളിലും പാത്രങ്ങളിലുമെല്ലാം കുടിവെള്ളം നിറച്ചാണ് ഇവര്‍ പക്ഷികളുടെ ദാഹമകറ്റുന്നത്.
പിതാവിന്റെയും മാതാവിന്റെയും പിന്തുണയും കുട്ടികള്‍ക്കുണ്ട്. പ്ലാക്കുടി വീട്ടിൽ ഒരുക്കിയ ചെറുജലാശയത്തില്‍ നിരവധി പക്ഷികള്‍ ദാഹജലം തേടി എത്താറുണ്ടെന്ന് ഹംദാൻ ഹാദിയും പറഞ്ഞു.
പായിപ്ര പ്രദേശത്തെ പൊതുജലാശയങ്ങള്‍ മിക്കതും വറ്റിത്തുടങ്ങി. വെള്ളം കുടിക്കുന്നതിനൊപ്പം പക്ഷികള്‍ക്ക് കുളിക്കുന്നതിനും ഇത്തരം ജലാശയങ്ങള്‍ സഹായകരമാണെന്നു കുട്ടികള്‍ പറയുന്നു. രണ്ടുദിവസത്തില്‍ ഒരിക്കല്‍ വെള്ളം മാറ്റി നിറയ്ക്കും.
ചിരട്ടകളിലും പാത്രങ്ങളിലുമെല്ലാം കുടിവെള്ളം നിറച്ചാണ് ഇവര്‍ പക്ഷികളുടെ ദാഹമകറ്റുന്നത്.
പിതാവിന്റെയും മാതാവിന്റെയും പിന്തുണയും കുട്ടികള്‍ക്കുണ്ട്. പ്ലാക്കുടി വീട്ടിൽ ഒരുക്കിയ ചെറുജലാശയത്തില്‍ നിരവധി പക്ഷികള്‍ ദാഹജലം തേടി എത്താറുണ്ടെന്ന് ഹംദാൻ ഹാദിയും പറഞ്ഞു.
പായിപ്ര പ്രദേശത്തെ പൊതുജലാശയങ്ങള്‍ മിക്കതും വറ്റിത്തുടങ്ങി. വെള്ളം കുടിക്കുന്നതിനൊപ്പം പക്ഷികള്‍ക്ക് കുളിക്കുന്നതിനും ഇത്തരം ജലാശയങ്ങള്‍ സഹായകരമാണെന്നു കുട്ടികള്‍ പറയുന്നു. രണ്ടുദിവസത്തില്‍ ഒരിക്കല്‍ വെള്ളം മാറ്റി നിറയ്ക്കും.