കൊച്ചി: വൈപ്പിന്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം യാഥാര്‍ഥ്യമാകുന്നു. പ്രത്യേക പദ്ധതി ആവിഷ്കരിച്ച് ജൂണോടെ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ബസുകളുടെ നഗര പ്രവേശനത്തിന് സുസ്ഥിരവും നിയമപരവുമായ പദ്ധതിയാകും നടപ്പാക്കുക.
മോട്ടോര്‍ വാഹന വകുപ്പുമായി കൂടിയാലോചിച്ച ശേഷം പുതിയ പദ്ധതി തയാറാക്കി അത് സര്‍ക്കാരിന് സമര്‍പ്പിക്കുക. പദ്ധതി ജൂണില്‍ പ്രാബല്യത്തിലാക്കുന്നതിനായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസിയെ ബാധിക്കാത്ത വിധം പെര്‍മിറ്റ് നല്കാന് സ്കീമില്‍ വ്യവസ്ഥ ചെയ്യണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. നഗരപ്രവേശനത്തിനു 2017ലെയും 2019ലെയും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള സ്കീമുകളില്‍ ഭേദഗതി വരുത്തിയാല്‍ മതിയാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ്കുമാര്‍, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്, കെഎസ്ആര്‍ടിസി ഓപ്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
മോട്ടോര്‍ വാഹന വകുപ്പുമായി കൂടിയാലോചിച്ച ശേഷം പുതിയ പദ്ധതി തയാറാക്കി അത് സര്‍ക്കാരിന് സമര്‍പ്പിക്കുക. പദ്ധതി ജൂണില്‍ പ്രാബല്യത്തിലാക്കുന്നതിനായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസിയെ ബാധിക്കാത്ത വിധം പെര്‍മിറ്റ് നല്കാന് സ്കീമില്‍ വ്യവസ്ഥ ചെയ്യണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. നഗരപ്രവേശനത്തിനു 2017ലെയും 2019ലെയും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള സ്കീമുകളില്‍ ഭേദഗതി വരുത്തിയാല്‍ മതിയാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ്കുമാര്‍, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്, കെഎസ്ആര്‍ടിസി ഓപ്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.