കാക്കനാട് : മൂലമ്പളളി പുനരധിവാസ ഭൂമി വ്യാജ പട്ടയം ചമച്ച് തട്ടിയെടുത്തതായി ആരോപണം. കാക്കനാട് തുതിയൂരിൽ മുട്ടുങ്കൽ റോഡിന് സമീപത്താണ് 10 സെന്റ് ഭൂമി വ്യാജ പട്ടയം ചമച്ച് തട്ടിയെടുത്തെന്ന ആരോപണവുമായി മൂലമ്പിള്ളി പാക്കേജ് സമരസമിതി രംഗത്തു വന്നിരിക്കുന്നത്.
വാഴക്കാല വില്ലേജ് ഓഫീസിലെ മുൻ ജീവനക്കാരും ഭൂമാഫിയകളും ചേർന്നാണ് വ്യാജരേഖ ചമച്ച് പത്ത് സെന്റ് ഭൂമി നികത്തി വില്പന നടത്തിയതെന്ന് സമരസമിതി ആരോപിക്കുന്നു. ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതിപ്രതിഷേധത്തിനൊരുങ്ങുകയാണ്. കാക്കനാട് വില്ലേജിലാണ് ഈ സ്ഥലം. എന്നാൽ വാഴക്കാല വില്ലേജിൽപ്പെട്ട കരിയിൽ കോളനിയിലെ പുറമ്പോക്ക് ഭൂമിയിലെ സർവേ നമ്പർ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസ് മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ ഭൂമി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഭൂമിയിൽ നിർമാണം ആരംഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞതെന്ന് പറയപ്പെടുന്നു.
വാഴക്കാല വില്ലേജ് ഓഫീസിലെ മുൻ ജീവനക്കാരും ഭൂമാഫിയകളും ചേർന്നാണ് വ്യാജരേഖ ചമച്ച് പത്ത് സെന്റ് ഭൂമി നികത്തി വില്പന നടത്തിയതെന്ന് സമരസമിതി ആരോപിക്കുന്നു. ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതിപ്രതിഷേധത്തിനൊരുങ്ങുകയാണ്. കാക്കനാട് വില്ലേജിലാണ് ഈ സ്ഥലം. എന്നാൽ വാഴക്കാല വില്ലേജിൽപ്പെട്ട കരിയിൽ കോളനിയിലെ പുറമ്പോക്ക് ഭൂമിയിലെ സർവേ നമ്പർ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസ് മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ ഭൂമി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഭൂമിയിൽ നിർമാണം ആരംഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞതെന്ന് പറയപ്പെടുന്നു.