കരുമാലൂർ: ഫ്ലോർ മിൽ ആരംഭിക്കാൻ ലൈസൻസിനായി മാസങ്ങൾ കയറിയിറങ്ങിയിട്ടും അത് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു കരുമാലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവിന്റെ കുത്തിയിരുപ്പ് സമരം.
പറവൂർ പറയകാട് സ്വദേശി ഇയ്യാസുദ്ദീൻ ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയത്. പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഫ്ലോർ മിൽ തുടങ്ങുന്നതിനായി മുൻപ് നൽകിയ അപേക്ഷ പല അവധികളും കാരണങ്ങളും പറഞ്ഞു മാറ്റി വെച്ചിരുന്നു.
തുടർന്ന് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചുള്ള മുഴുവൻ രേഖകളും മാർച്ച് 23ന് പഞ്ചായത്തിൽ സമർപ്പിക്കുകയും 29നു നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ലൈസൻസ് ശരിയാവുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും അനാവശ്യ കാര്യങ്ങൾ പറഞ്ഞു ലൈസൻസ് അപേക്ഷ മാറ്റി വെച്ചതായി ആരോപിച്ചാണ് ഇയ്യാസുദ്ദീൻ സമരം നടത്തിയത്.
ഫ്ലോർ മില്ലിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ പവർ, ലൈസൻസ് അപേക്ഷയിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയതിൽ വ്യത്യാസമുണ്ടെന്നും അത് പരിശോധിച്ച് റിപ്പോർട്ട് നല്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് ലൈസൻസ് അപേക്ഷ പരിഗണിക്കുമെന്നും കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു.
പറവൂർ പറയകാട് സ്വദേശി ഇയ്യാസുദ്ദീൻ ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയത്. പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഫ്ലോർ മിൽ തുടങ്ങുന്നതിനായി മുൻപ് നൽകിയ അപേക്ഷ പല അവധികളും കാരണങ്ങളും പറഞ്ഞു മാറ്റി വെച്ചിരുന്നു.
തുടർന്ന് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചുള്ള മുഴുവൻ രേഖകളും മാർച്ച് 23ന് പഞ്ചായത്തിൽ സമർപ്പിക്കുകയും 29നു നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ലൈസൻസ് ശരിയാവുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും അനാവശ്യ കാര്യങ്ങൾ പറഞ്ഞു ലൈസൻസ് അപേക്ഷ മാറ്റി വെച്ചതായി ആരോപിച്ചാണ് ഇയ്യാസുദ്ദീൻ സമരം നടത്തിയത്.
ഫ്ലോർ മില്ലിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ പവർ, ലൈസൻസ് അപേക്ഷയിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയതിൽ വ്യത്യാസമുണ്ടെന്നും അത് പരിശോധിച്ച് റിപ്പോർട്ട് നല്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് ലൈസൻസ് അപേക്ഷ പരിഗണിക്കുമെന്നും കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു.