കളമശേരി: ആലുവ-പറവൂർ റൂട്ടിലെയും, ആലുവ-കാക്കനാട്-തൃപ്പൂണിത്തറ റൂട്ടിലെയും രാത്രികാല ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ഈ പ്രദേശങ്ങളിലേക്ക് രാത്രികാലത്ത് ബസുകളില്ലാത്തത് ഒട്ടേറെ സാധാരണക്കാരെ വലച്ചിരുന്നു.
വ്യവസായമന്ത്രി പി. രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആലുവ-പറവൂർ റൂട്ടിൽ കെഎസ്ആർടിസി അധികമായി നാലു ബസുകൾ അനുവദിച്ചു. സമയം 7.45 പിഎം ,ഒന്പത് പിഎം ,9.30 പിഎം ,10.20 പിഎം. ഇതോടൊപ്പം ആലുവ-കളമശേരി- കാക്കനാട് വഴി തൃപ്പൂണിത്തറയിലേക്കും രണ്ടു ബസുകൾ അനുവദിച്ചു . സമയം 7.40 പിഎം , 8.10 പിഎം. മുൻപ് നടത്തിയ ചർച്ചയുടെ ഭാഗമായി തീരുമാനിച്ചിരുന്ന കളമശേരി മെഡിക്കൽ കോളജിലേക്കുള്ള ദീർഘദൂര സർവീസുകൾ ആരംഭിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു.
ഹരിപ്പാടുനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കാണ് ദീർഘദൂര സർവീസ് ആരംഭിച്ചത്.
മേയ് മാസത്തിൽ അഞ്ച് ബസുകൾ അധികമായി മണ്ഡലത്തിലെ ഗതാഗതാവശ്യങ്ങൾക്കായി അനുവദിക്കും. ഇത് ഉപയോഗിച്ച് പുതിയ റൂട്ടുകൾ ആരംഭിക്കും കൂടാതെ കളമശേരി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചുണ്ട്.
വ്യവസായമന്ത്രി പി. രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആലുവ-പറവൂർ റൂട്ടിൽ കെഎസ്ആർടിസി അധികമായി നാലു ബസുകൾ അനുവദിച്ചു. സമയം 7.45 പിഎം ,ഒന്പത് പിഎം ,9.30 പിഎം ,10.20 പിഎം. ഇതോടൊപ്പം ആലുവ-കളമശേരി- കാക്കനാട് വഴി തൃപ്പൂണിത്തറയിലേക്കും രണ്ടു ബസുകൾ അനുവദിച്ചു . സമയം 7.40 പിഎം , 8.10 പിഎം. മുൻപ് നടത്തിയ ചർച്ചയുടെ ഭാഗമായി തീരുമാനിച്ചിരുന്ന കളമശേരി മെഡിക്കൽ കോളജിലേക്കുള്ള ദീർഘദൂര സർവീസുകൾ ആരംഭിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു.
ഹരിപ്പാടുനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കാണ് ദീർഘദൂര സർവീസ് ആരംഭിച്ചത്.
മേയ് മാസത്തിൽ അഞ്ച് ബസുകൾ അധികമായി മണ്ഡലത്തിലെ ഗതാഗതാവശ്യങ്ങൾക്കായി അനുവദിക്കും. ഇത് ഉപയോഗിച്ച് പുതിയ റൂട്ടുകൾ ആരംഭിക്കും കൂടാതെ കളമശേരി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചുണ്ട്.