കൊച്ചി: വാഹനം രജിസ്റ്റര്‍ ചെയ്യാൻ അപേക്ഷ സമര്‍പ്പിക്കാതെ വാഹന വില്പന നടത്തിയ ഡീലര്‍ക്ക് 2,71,200 രൂപ പിഴ ചുമത്തി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 2022 മേയിൽ മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലറായ പോപ്പുലര്‍ ജെസിബി കോര്പറേഷന് പിഴയിട്ടത്.
അങ്കമാലി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. സുനില്‍ കുമാര്‍, ശ്രീറാം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ താഹിറുദീന്‍ എന്നിവര്‍ 2022 ഏപ്രിലില്‍ നടത്തിയ വാഹന പരിശോധനയിലാണ് രജിസ്റ്റര്‍ ചെയ്യാതെ വാഹനം വില്പന നടത്തിയതായി കണ്ടെത്തി ചെലാന്‍ നല്‍കിയത്. തുടര്‍ന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കീഴ്ക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ വാഹന വകുപ്പിനു വേണ്ടി ഗവ. പ്ലീഡര്‍മാരായ ശ്രീജിത്ത്, മായ എന്നിവരും, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരോമലുണ്ണിയും ഹാജരായി.
അങ്കമാലി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. സുനില്‍ കുമാര്‍, ശ്രീറാം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ താഹിറുദീന്‍ എന്നിവര്‍ 2022 ഏപ്രിലില്‍ നടത്തിയ വാഹന പരിശോധനയിലാണ് രജിസ്റ്റര്‍ ചെയ്യാതെ വാഹനം വില്പന നടത്തിയതായി കണ്ടെത്തി ചെലാന്‍ നല്‍കിയത്. തുടര്‍ന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കീഴ്ക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ വാഹന വകുപ്പിനു വേണ്ടി ഗവ. പ്ലീഡര്‍മാരായ ശ്രീജിത്ത്, മായ എന്നിവരും, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരോമലുണ്ണിയും ഹാജരായി.