കൊച്ചി: ബജറ്റിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ അവസരം നല്കുന്ന ബജറ്റ് ചര്‍ച്ചയും ബഹിഷ്കരിച്ച് യുഡിഎഫ്. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം നടന്ന കോർപറേഷൻ കൗണ്‍സില്‍ യോഗങ്ങള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെയും.
ബജറ്റ് അവതരണ വേളയില്‍ മുദ്രാവാക്യം മുഴക്കിയാണെങ്കില്പോലും കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന യുഡിഎഫ്, പക്ഷെ ഇന്നലെ 15 മിനിട്ടില്‍ താഴെ മാത്രമാണ് ബജറ്റ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. അതും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായി. കോണ്‍ഗ്രസ് അംഗം കെ.ആര്.പത്മദാസിന്റെ പ്രസംഗത്തിനുശേഷം ബജറ്റ് ചര്‍ച്ച് ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അറിയിച്ചതോടെ യുഡിഎഫ് ഒന്നടങ്കം ഹൗള് വിട്ട് പുറത്തുപോയി. അതേസമയം ബജറ്റ് അവതരണ വേളയിലുടനീളം മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ ഇന്നലെ ബജറ്റ് ചര്‍ച്ചയോട് പൂര്‍ണമായും സഹകരിച്ചു.
പത്മദാസെത്തിയത് വീല്‍ച്ചെയറിൽ
ബ്രഹ്മപുരം വിഷയം ഉയര്‍ത്തി കഴിഞ്ഞ 13 ന് പ്രതിപക്ഷം നടത്തിയ കോര്പറേഷന് ഉപരോധ സമരത്തില്‍ പോലീസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കൗണ്‍സിലര്‍ പത്മദാസിനെ വീല്‍ച്ചെയറിലാണ് യുഡിഎഫ് ഹാളിലെത്തിച്ചത്. മേയര്‍ എത്തിയപ്പോഴേക്കും മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ നിലയുറപ്പിച്ചു. ഇതിനിടെ ബജറ്റ് ചര്‍ച്ചയ്ക്ക് മേയര്‍ തുടക്കമിട്ടു. പ്രതിപക്ഷ നേതാവ് തുടക്കമിടേണ്ട ബജറ്റ് ചര്‍ച്ചയ്ക്ക് ബിജെപി കക്ഷി നേതാവും ടാക്സ് അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷയുമായ പ്രിയാ പ്രശാന്താണ് തുടക്കമിട്ടത്.
ബിജെപി കൗണ്‍സിലര്‍മാര്‍ സംസാരിക്കുന്ന സമയത്ത് മൗനം പാലിച്ച യുഡിഎഫുകാര്‍, എല്‍ഡിഎഫ് അംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്നുള്ള പി.എസ്. വിജു പ്രസംഗം ആരംഭിച്ചപ്പോള്‍ പത്മദാസും പ്രസംഗം തുടങ്ങി. ഇരുവരും ഒരേ സമയം നടത്തിയ പ്രസംഗം കൗണ്‍സില്‍ ഹാളിനെ ബഹളമയമാക്കി. മേയറെയും കടന്നാക്രമിച്ചുള്ള പത്മദാസിനെ, പ്രസംഗത്തെ ബജറ്റിനെ പുകഴ്ത്തിയുള്ള വാക്കുകള്‍കൊണ്ട് വിജു പ്രതിരോധിച്ചു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് യുഡിഎഫ് അംഗങ്ങള്‍ ഇടപെട്ടാണ് പത്മദാസിന്റെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ ഹാള്‍ വിട്ട് പുറത്തുപോയി.
ഡെപ്യൂട്ടി മേയര്‍ക്ക് ബിജെപിയുടെ അഭിനന്ദനം; ബജറ്റിന് വിമര്‍ശനം
ബജറ്റ് അവതരണ വേളയില്‍ യുഡിഎഫിനൊപ്പം പ്രതിഷേധിച്ച ബിജെപിയെ ആയിരുന്നില്ല ഇന്നലെ കണ്ടത്. ശാന്തരായി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി അംഗങ്ങള്‍ തങ്ങളുടെ പ്രസംഗവേളയില്‍ പ്രതിപക്ഷ ബഹളത്തിനിടെയിലും ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതിപക്ഷ ബഹളത്തെ വകവയ്ക്കാതെ പുണ്യമാസത്തില്‍ ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ നാരീശക്തിയുടെ തെളിവാണെന്ന് ബിജെപി കൗണ്‍സിലറും ടാക്സ് അപ്പീല്‍ കമ്മിറ്റി അധ്യക്ഷയുമായ പ്രിയ പ്രശാന്ത് പറഞ്ഞു. 40 കോടിയുടെ നീക്കിയിരിപ്പെന്ന് അവകാശപ്പെടുമ്പോഴും വരവും ചെലവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പ്രിയ കുറ്റപ്പെടുത്തി. ആത്മവിശ്വാസമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ഒരു പദ്ധതി പോലും ബജറ്റില്‍ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയം പറഞ്ഞ് മേയര്‍
പതിവിന് വിപരീതമായി കൗണ്‍സിലിലെ മറുപടി പ്രസംഗത്തില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൂടുതലും സമയം വിനിയോഗിച്ചത് രാഷ്ട്രീയം പറയാന്‍. കഴിഞ്ഞ 13 ലെ സംഘര്‍ഷത്തില്‍ തന്നെ ആക്രമിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശം. ഡിസിസി പ്രസിഡന്റ് അടക്കം കൗണ്‍സിലുമായി ബന്ധമില്ലാത്ത കോണ്‍ഗ്രസ് അനുകൂലികള്‍ കോര്പറേഷന് മുറ്റത്ത് തമ്പടിച്ചത് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കമാന്‍ഡോകളുടെ സംരക്ഷണത്താലാണ് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. കോര്‍പറേഷന്റെ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. മേയറുടെ സംരക്ഷണത്തിനായി പുറത്തു കാവല്‍ നിന്നിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായതെന്നും മേയര്‍ പറഞ്ഞു.
തന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ സംരക്ഷണമാണ് തന്റെ കസേരയുടെ ഉറപ്പ്. ആ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ യാതൊരു മടിയുമില്ലാതെ രാജിവയ്ക്കും. അല്ലാതെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും കസേരയില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്ന രീതി സിപിഎമ്മിലില്ലെന്നും മുന്‍ മേയറെ ലക്ഷ്യമിട്ട് അനില്‍കുമാര്‍ പറഞ്ഞു.
ബജറ്റ് അവതരണ വേളയില്‍ മുദ്രാവാക്യം മുഴക്കിയാണെങ്കില്പോലും കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന യുഡിഎഫ്, പക്ഷെ ഇന്നലെ 15 മിനിട്ടില്‍ താഴെ മാത്രമാണ് ബജറ്റ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. അതും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായി. കോണ്‍ഗ്രസ് അംഗം കെ.ആര്.പത്മദാസിന്റെ പ്രസംഗത്തിനുശേഷം ബജറ്റ് ചര്‍ച്ച് ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അറിയിച്ചതോടെ യുഡിഎഫ് ഒന്നടങ്കം ഹൗള് വിട്ട് പുറത്തുപോയി. അതേസമയം ബജറ്റ് അവതരണ വേളയിലുടനീളം മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ ഇന്നലെ ബജറ്റ് ചര്‍ച്ചയോട് പൂര്‍ണമായും സഹകരിച്ചു.
പത്മദാസെത്തിയത് വീല്‍ച്ചെയറിൽ
ബ്രഹ്മപുരം വിഷയം ഉയര്‍ത്തി കഴിഞ്ഞ 13 ന് പ്രതിപക്ഷം നടത്തിയ കോര്പറേഷന് ഉപരോധ സമരത്തില്‍ പോലീസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കൗണ്‍സിലര്‍ പത്മദാസിനെ വീല്‍ച്ചെയറിലാണ് യുഡിഎഫ് ഹാളിലെത്തിച്ചത്. മേയര്‍ എത്തിയപ്പോഴേക്കും മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ നിലയുറപ്പിച്ചു. ഇതിനിടെ ബജറ്റ് ചര്‍ച്ചയ്ക്ക് മേയര്‍ തുടക്കമിട്ടു. പ്രതിപക്ഷ നേതാവ് തുടക്കമിടേണ്ട ബജറ്റ് ചര്‍ച്ചയ്ക്ക് ബിജെപി കക്ഷി നേതാവും ടാക്സ് അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷയുമായ പ്രിയാ പ്രശാന്താണ് തുടക്കമിട്ടത്.
ബിജെപി കൗണ്‍സിലര്‍മാര്‍ സംസാരിക്കുന്ന സമയത്ത് മൗനം പാലിച്ച യുഡിഎഫുകാര്‍, എല്‍ഡിഎഫ് അംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്നുള്ള പി.എസ്. വിജു പ്രസംഗം ആരംഭിച്ചപ്പോള്‍ പത്മദാസും പ്രസംഗം തുടങ്ങി. ഇരുവരും ഒരേ സമയം നടത്തിയ പ്രസംഗം കൗണ്‍സില്‍ ഹാളിനെ ബഹളമയമാക്കി. മേയറെയും കടന്നാക്രമിച്ചുള്ള പത്മദാസിനെ, പ്രസംഗത്തെ ബജറ്റിനെ പുകഴ്ത്തിയുള്ള വാക്കുകള്‍കൊണ്ട് വിജു പ്രതിരോധിച്ചു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് യുഡിഎഫ് അംഗങ്ങള്‍ ഇടപെട്ടാണ് പത്മദാസിന്റെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ ഹാള്‍ വിട്ട് പുറത്തുപോയി.
ഡെപ്യൂട്ടി മേയര്‍ക്ക് ബിജെപിയുടെ അഭിനന്ദനം; ബജറ്റിന് വിമര്‍ശനം
ബജറ്റ് അവതരണ വേളയില്‍ യുഡിഎഫിനൊപ്പം പ്രതിഷേധിച്ച ബിജെപിയെ ആയിരുന്നില്ല ഇന്നലെ കണ്ടത്. ശാന്തരായി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി അംഗങ്ങള്‍ തങ്ങളുടെ പ്രസംഗവേളയില്‍ പ്രതിപക്ഷ ബഹളത്തിനിടെയിലും ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതിപക്ഷ ബഹളത്തെ വകവയ്ക്കാതെ പുണ്യമാസത്തില്‍ ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ നാരീശക്തിയുടെ തെളിവാണെന്ന് ബിജെപി കൗണ്‍സിലറും ടാക്സ് അപ്പീല്‍ കമ്മിറ്റി അധ്യക്ഷയുമായ പ്രിയ പ്രശാന്ത് പറഞ്ഞു. 40 കോടിയുടെ നീക്കിയിരിപ്പെന്ന് അവകാശപ്പെടുമ്പോഴും വരവും ചെലവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പ്രിയ കുറ്റപ്പെടുത്തി. ആത്മവിശ്വാസമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ഒരു പദ്ധതി പോലും ബജറ്റില്‍ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയം പറഞ്ഞ് മേയര്‍
പതിവിന് വിപരീതമായി കൗണ്‍സിലിലെ മറുപടി പ്രസംഗത്തില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൂടുതലും സമയം വിനിയോഗിച്ചത് രാഷ്ട്രീയം പറയാന്‍. കഴിഞ്ഞ 13 ലെ സംഘര്‍ഷത്തില്‍ തന്നെ ആക്രമിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശം. ഡിസിസി പ്രസിഡന്റ് അടക്കം കൗണ്‍സിലുമായി ബന്ധമില്ലാത്ത കോണ്‍ഗ്രസ് അനുകൂലികള്‍ കോര്പറേഷന് മുറ്റത്ത് തമ്പടിച്ചത് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കമാന്‍ഡോകളുടെ സംരക്ഷണത്താലാണ് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. കോര്‍പറേഷന്റെ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. മേയറുടെ സംരക്ഷണത്തിനായി പുറത്തു കാവല്‍ നിന്നിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായതെന്നും മേയര്‍ പറഞ്ഞു.
തന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ സംരക്ഷണമാണ് തന്റെ കസേരയുടെ ഉറപ്പ്. ആ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ യാതൊരു മടിയുമില്ലാതെ രാജിവയ്ക്കും. അല്ലാതെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും കസേരയില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്ന രീതി സിപിഎമ്മിലില്ലെന്നും മുന്‍ മേയറെ ലക്ഷ്യമിട്ട് അനില്‍കുമാര്‍ പറഞ്ഞു.