കാടുകുറ്റി: കൃഷിയിടങ്ങളിൽ ജലസമൃദ്ധിയൊരുക്കിയതിന്റെ പ്രതാപകാലത്തു നിന്നും അനാഥമായി, അവഗണയേറ്റു കിടക്കുന്ന അന്നനാട് വളവനങ്ങാടിയിലെ കുട്ടൻകുളം സംരക്ഷിക്കാനുള്ള നടപടികൾ തുടങ്ങി.
ഒരിക്കലും വറ്റാത്ത ജലസ്രോതസായിരുന്നെങ്കിലും പാർശ്വഭിത്തികൾ ഇടിഞ്ഞും മണ്ണ് നിറഞ്ഞും ഇതിനോടു ചേർന്നു കിടക്കുന്ന പുന്നിലം പാടത്തിന്റെ അതേ ഭൂനിരപ്പിലേക്ക് മാറി. ഏകദേശം 10 സെന്റ് സ്ഥലമായിരുന്നു കുളത്തിന്റെ വിസ്തൃതി. കഴിഞ്ഞ 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിന്റെ കുത്തൊഴുക്കിൽ കുളത്തിന്റെ സ്വാഭാവിക പൂർണ്ണമായി നഷ്ടപ്പെട്ടു. വേനൽച്ചൂടിന്റെ ആധിക്യത്താൽ ജലദൗർലഭ്യം നേരിടാതിരിക്കാൻ കുളത്തിന്റെ പഴയ കാല പ്രൗഢി തിരിച്ചുപിടിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് പുനരുദ്ധാരണ നടപടിക്ക് പഞ്ചായത്ത് സന്നദ്ധമാവുകയായിരുന്നു. 20 ലക്ഷം രൂപ വിനിയോഗിച്ച് ചേറും മാലിന്യങ്ങളും നീക്കി പാർശ്വഭിത്തികൾ കെട്ടി പത്ത് സെന്റ് ഭൂമിയിൽ കുളം നിർമിക്കാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.
ഒരിക്കലും വറ്റാത്ത ജലസ്രോതസായിരുന്നെങ്കിലും പാർശ്വഭിത്തികൾ ഇടിഞ്ഞും മണ്ണ് നിറഞ്ഞും ഇതിനോടു ചേർന്നു കിടക്കുന്ന പുന്നിലം പാടത്തിന്റെ അതേ ഭൂനിരപ്പിലേക്ക് മാറി. ഏകദേശം 10 സെന്റ് സ്ഥലമായിരുന്നു കുളത്തിന്റെ വിസ്തൃതി. കഴിഞ്ഞ 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിന്റെ കുത്തൊഴുക്കിൽ കുളത്തിന്റെ സ്വാഭാവിക പൂർണ്ണമായി നഷ്ടപ്പെട്ടു. വേനൽച്ചൂടിന്റെ ആധിക്യത്താൽ ജലദൗർലഭ്യം നേരിടാതിരിക്കാൻ കുളത്തിന്റെ പഴയ കാല പ്രൗഢി തിരിച്ചുപിടിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് പുനരുദ്ധാരണ നടപടിക്ക് പഞ്ചായത്ത് സന്നദ്ധമാവുകയായിരുന്നു. 20 ലക്ഷം രൂപ വിനിയോഗിച്ച് ചേറും മാലിന്യങ്ങളും നീക്കി പാർശ്വഭിത്തികൾ കെട്ടി പത്ത് സെന്റ് ഭൂമിയിൽ കുളം നിർമിക്കാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.