കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുലയിടം പാടശേഖരത്തിലെ കുണ്ടേലി കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി. കുളത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി പുറംപോക്കും കൈയേറ്റവും തിരിച്ചുപിടിച്ചാണു കുളം നവീകരിച്ചത്.
കുളത്തിൽ ചേറും ചണ്ടിയും മാലിന്യങ്ങളും നിറഞ്ഞ് സ്വഭാവിക നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെന്പറുമായ പി. വിമൽകുമാറിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾക്കു വഴിയൊരുങ്ങിയത്.
ആഴത്തിൽ നിന്ന് ചേറും മാലിന്യങ്ങളും നീക്കം ചെയ്തതോടെ അടഞ്ഞുകിടന്ന ഉറവുകളിൽ നിന്നും നീരൊഴുക്കുകൂടി കുളത്തിൽ ജലസമൃദ്ധിയുമായി. കുളത്തിന്റെ പാർശ്വഭിത്തികൾ കരിങ്കല്ലുകൾ കൊണ്ട് കെട്ടി സംരക്ഷിച്ചു. ചുറ്റും നടപ്പാതകൾ നിർമിച്ച് ടൈലുകൾ പാകി. കുളത്തിനു ചുറ്റും സ്റ്റീൽ ഹാൻഡ് റെയിലുകൾ സ്ഥാപിച്ച് സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്.
20 ലക്ഷം രൂപയോളം വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് കുളത്തിന്റെ നവീകരണം നടത്തിയത്. പന്പ് ഹൗസ് സ്ഥാപിച്ചും15 കുതിരശക്തിയുള്ള പന്പ് സെറ്റിന്റെ സഹായത്തോടെ പരിസരത്തെ വയലുകളിലേക്കും കരഭൂമിയിലെ കൃഷിയിടങ്ങളിലേക്കും വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. കുളത്തിൽ മീൻ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
കുളത്തിൽ ചേറും ചണ്ടിയും മാലിന്യങ്ങളും നിറഞ്ഞ് സ്വഭാവിക നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെന്പറുമായ പി. വിമൽകുമാറിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾക്കു വഴിയൊരുങ്ങിയത്.
ആഴത്തിൽ നിന്ന് ചേറും മാലിന്യങ്ങളും നീക്കം ചെയ്തതോടെ അടഞ്ഞുകിടന്ന ഉറവുകളിൽ നിന്നും നീരൊഴുക്കുകൂടി കുളത്തിൽ ജലസമൃദ്ധിയുമായി. കുളത്തിന്റെ പാർശ്വഭിത്തികൾ കരിങ്കല്ലുകൾ കൊണ്ട് കെട്ടി സംരക്ഷിച്ചു. ചുറ്റും നടപ്പാതകൾ നിർമിച്ച് ടൈലുകൾ പാകി. കുളത്തിനു ചുറ്റും സ്റ്റീൽ ഹാൻഡ് റെയിലുകൾ സ്ഥാപിച്ച് സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്.
20 ലക്ഷം രൂപയോളം വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് കുളത്തിന്റെ നവീകരണം നടത്തിയത്. പന്പ് ഹൗസ് സ്ഥാപിച്ചും15 കുതിരശക്തിയുള്ള പന്പ് സെറ്റിന്റെ സഹായത്തോടെ പരിസരത്തെ വയലുകളിലേക്കും കരഭൂമിയിലെ കൃഷിയിടങ്ങളിലേക്കും വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. കുളത്തിൽ മീൻ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.