ആലുവ: കുറഞ്ഞ വാടകയ്ക്ക് സൈക്കിൾ സവാരി ചെയ്യാമെന്ന കൊച്ചി മെട്രോയുടെ പദ്ധതിക്ക് ആലുവയിൽ തണുത്ത പ്രതികരണം. ഇതോടെ രണ്ട് വർഷം തികയും മുമ്പേ സൈക്കിൾ റാമ്പ് എടുത്തു മാറ്റി അതേ സ്ഥലം ടീ സ്റ്റാളിനു വാടകയ്ക്ക് നൽകി. രണ്ടു രൂപയ്ക്ക് ഇനി ഒരു മണിക്കൂർ നഗരത്തിൽ സൈക്കിളിൽ ചുറ്റിയടിക്കാം എന്ന പദ്ധതിയാണ് നിർത്തിയത്.
ആലുവ മെട്രോ സ്റ്റേഷനോടു ചേർന്നുള്ള പില്ലർ നമ്പർ 10 നോട് ചേർന്നാണ് 12 സൈക്കിളുകൾ ലഭ്യമാക്കിയിരുന്നത്. മൈ ബൈക്ക് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഈ സംവിധാനം ഒരുക്കിയിരുന്നത്. ആപ്പ് പ്രവർത്തനക്ഷമമല്ലാതിരുന്നതും യാത്രക്കാരെ പദ്ധതിയിൽനിന്ന് അകറ്റി.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്ന ഭാഗമായാണ് കെഎംആർഎൽ കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിന് നൽകിത്തുടങ്ങിയത്. ഒരേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഒരേ ഇനത്തിലുള്ള കച്ചവടത്തിന് അനുമതി നൽകില്ലെന്ന വ്യവസ്ഥയിൽ കെഎംആർഎൽ മാറ്റം വരുത്തിയാണ് കിയോസ്ക് വാടകയ്ക്ക് നൽകുന്നത്.
ആലുവ മെട്രോ സ്റ്റേഷനോടു ചേർന്നുള്ള പില്ലർ നമ്പർ 10 നോട് ചേർന്നാണ് 12 സൈക്കിളുകൾ ലഭ്യമാക്കിയിരുന്നത്. മൈ ബൈക്ക് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഈ സംവിധാനം ഒരുക്കിയിരുന്നത്. ആപ്പ് പ്രവർത്തനക്ഷമമല്ലാതിരുന്നതും യാത്രക്കാരെ പദ്ധതിയിൽനിന്ന് അകറ്റി.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്ന ഭാഗമായാണ് കെഎംആർഎൽ കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിന് നൽകിത്തുടങ്ങിയത്. ഒരേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഒരേ ഇനത്തിലുള്ള കച്ചവടത്തിന് അനുമതി നൽകില്ലെന്ന വ്യവസ്ഥയിൽ കെഎംആർഎൽ മാറ്റം വരുത്തിയാണ് കിയോസ്ക് വാടകയ്ക്ക് നൽകുന്നത്.