തൃപ്പൂണിത്തുറ: പ്രത്യേകം പരിശീലനം കൊടുത്ത ഡിവൈഎഫ്ഐക്കാരായ പോലീസുകാരാണ് യാതൊരു കാരണവും കൂടാതെ ജനങ്ങളെയും സമരം ചെയ്യുന്നവരെയും മർദിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. നിരാലംബരായ മനോഹരന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മനോഹരന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോഹരന്റെ ഇരുമ്പനത്തെ വീട്ടിലെത്തിയ സുധാകരൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സ്വന്തം ബൈക്ക് സ്റ്റാൻഡിൽ വയ്ക്കാൻ പോലും സമ്മതിക്കാതെയാണ് പോലീസ് ജീപ്പിലേയ്ക്ക് മനോഹരനെ വലിച്ച് കയറ്റിയതെന്ന് ദൃക്സാക്ഷിയായ കർഷക കോളനിയിൽ താമസിക്കുന്ന രമ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞു. മനോഹരന്റെ കുടുംബത്തിന് പാർട്ടിയുടെ എല്ലാവിധ വാഗ്ദാനവും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, വി.ജെ. പൗലോസ്, എഐസിസി അംഗം ജയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സ്വന്തം ബൈക്ക് സ്റ്റാൻഡിൽ വയ്ക്കാൻ പോലും സമ്മതിക്കാതെയാണ് പോലീസ് ജീപ്പിലേയ്ക്ക് മനോഹരനെ വലിച്ച് കയറ്റിയതെന്ന് ദൃക്സാക്ഷിയായ കർഷക കോളനിയിൽ താമസിക്കുന്ന രമ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞു. മനോഹരന്റെ കുടുംബത്തിന് പാർട്ടിയുടെ എല്ലാവിധ വാഗ്ദാനവും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, വി.ജെ. പൗലോസ്, എഐസിസി അംഗം ജയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.