കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി റിസര്‍വ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും. അഞ്ച് പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. മാര്‍ച്ച്, ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതിനെ തടുര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. തുടര്‍ന്നായിരുന്നു ജലപീരങ്കി പ്രയോഗവും ലാത്തി ചാര്‍ജും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ.കെ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ശ്രീനിവാസന് കൃഷ്ണന്, ഡോ.ദിലീപ് കുമാര്‍, ടി.കെ.രമേശന്, സാജു തോമസ്, ഏലിയാസ് കാരിപ്ര, ചന്ദ്രലേഖ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ജീമോന്‍ കയ്യാല, പി.പി.അവറാച്ചന്, അഡ്വ.എന്‍.പി.അമ്മു, സൈമണ്‍ ഇടപ്പള്ളി, സ്ലീബാ സാമുവല്‍, ബാബുസാനി തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ.കെ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ശ്രീനിവാസന് കൃഷ്ണന്, ഡോ.ദിലീപ് കുമാര്‍, ടി.കെ.രമേശന്, സാജു തോമസ്, ഏലിയാസ് കാരിപ്ര, ചന്ദ്രലേഖ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ജീമോന്‍ കയ്യാല, പി.പി.അവറാച്ചന്, അഡ്വ.എന്‍.പി.അമ്മു, സൈമണ്‍ ഇടപ്പള്ളി, സ്ലീബാ സാമുവല്‍, ബാബുസാനി തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്കി.