തിരുമാറാടി : ലഖ്നൗവിൽ നടന്ന അഞ്ചാം പാരാബാഡ്മിന്റണ്‍ നാഷണൽ ചാന്പ്യൻഷിപ്പിൽ കേരളത്തിനായി സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബിൾസിലും മൂന്ന് സ്വർണ മെഡലുകളും ഓവറോൾ ചാന്പ്യൻഷിപ്പും നേടി ആൽഫിയ ജയിംസ്.
വീൽച്ചെയറിലിരുന്നാണ് ആൽഫിയ നേട്ടം സ്വന്തമാക്കിയത്. 600ഓളം പേർ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനദാനം നിർവഹിച്ചു. തിരുമാറാടി കൊച്ചുകുന്നേൽ പരേതനായ ജയിംസിന്റെയും ബിജിയുടെയും മകളാണ് ആൽഫിയ.
അഞ്ചാമത്തെ വയസിൽ അച്ഛൻ നഷ്ടപ്പെട്ട ആൽഫിയക്ക് അമ്മയാണ് തുണയായത്. ബാസ്കറ്റ്ബോൾ താരമെന്ന നിലയിൽ നിരവധി നേട്ടങ്ങൾ ആൽഫിയക്ക് സ്വന്തമാണ്. 16-ാമത്തെ വയസിൽ പഠനത്തിനിടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണാണ് കാലുകൾ തളർന്നത്.
കാലുകൾ തളർന്നെങ്കിലും ആത്മധൈര്യം കൈവിടാതെ പാരാ സ്പോർട്സിലേക്ക് ആൽഫിയ എത്തി. പാരാ ലിഫ്റ്റിംഗ് ഇനത്തിൽ എത്തിയെങ്കിലും തുടർന്ന് നില്ക്കാനായില്ല.
ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ആൽഫിയക്ക് ജോലി നൽകി. ഇനി ബാഡ്മിന്റണ്‍ മത്സരത്തിന് അനുയോജ്യമായ വീൽച്ചെയർ കൂടി ലഭിക്കാനുള്ള അന്വേഷണത്തിലാണ് ഈ കായികപ്രതിഭ.
വീൽച്ചെയറിലിരുന്നാണ് ആൽഫിയ നേട്ടം സ്വന്തമാക്കിയത്. 600ഓളം പേർ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനദാനം നിർവഹിച്ചു. തിരുമാറാടി കൊച്ചുകുന്നേൽ പരേതനായ ജയിംസിന്റെയും ബിജിയുടെയും മകളാണ് ആൽഫിയ.
അഞ്ചാമത്തെ വയസിൽ അച്ഛൻ നഷ്ടപ്പെട്ട ആൽഫിയക്ക് അമ്മയാണ് തുണയായത്. ബാസ്കറ്റ്ബോൾ താരമെന്ന നിലയിൽ നിരവധി നേട്ടങ്ങൾ ആൽഫിയക്ക് സ്വന്തമാണ്. 16-ാമത്തെ വയസിൽ പഠനത്തിനിടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണാണ് കാലുകൾ തളർന്നത്.
കാലുകൾ തളർന്നെങ്കിലും ആത്മധൈര്യം കൈവിടാതെ പാരാ സ്പോർട്സിലേക്ക് ആൽഫിയ എത്തി. പാരാ ലിഫ്റ്റിംഗ് ഇനത്തിൽ എത്തിയെങ്കിലും തുടർന്ന് നില്ക്കാനായില്ല.
ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ആൽഫിയക്ക് ജോലി നൽകി. ഇനി ബാഡ്മിന്റണ്‍ മത്സരത്തിന് അനുയോജ്യമായ വീൽച്ചെയർ കൂടി ലഭിക്കാനുള്ള അന്വേഷണത്തിലാണ് ഈ കായികപ്രതിഭ.