മൂവാറ്റുപുഴ: യാത്രക്കാർക്ക് വാരിക്കുഴി തീർത്ത് മൂവാറ്റുപുഴ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ. ദിനംപ്രതി നൂറുകണക്കിന് കൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്ന കച്ചേരിത്താഴത്തിനു സമീപമുള്ള റോഡരികിലെ ഓടയുടെ കോണ്ക്രീറ്റ് സ്ലാബുകളാണ് തകർന്നിട്ട് ഒരു മാസത്തിലേറെയായത്. റോഡിലൂടെ പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഓടയിൽ വീഴാനുള്ള സാധ്യത ഏറെയാണ്.
അധികാരികൾ നടപടി സ്വീകരിക്കത്തതിനെത്തുടർന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ അപായസൂചക ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
പിഡബ്ല്യൂഡി അധികാരികൾക്കുൾപ്പെടെ പരാതി നൽകിയെങ്കിലും കേരള റോഡ് ഫണ്ട് ബോർഡാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് അവർ പറയുന്നത്. ഓടയുടെ സ്ലാബ് മൂടണമെന്നാവശ്യപ്പെട്ട് പലതവണ പൗരസമിതിയും വ്യാപരികളും നഗരസഭയിലും പിഡബ്ല്യുഡി അധികാരികൾക്കും പരാതി നൽകിയിരുന്നു. സ്ലാബ് എത്രയും വേഗം പുനർനിർമിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പോകുന്ന ഇവിടം ഒരു മാസത്തിലോറെയായി തകർന്ന സ്ഥിതിയിൽ തന്നെയാണ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജീനിയറുമായി ചർച്ച നടത്തിയിരുന്നു.
നടപടി ഉണ്ടായില്ലെങ്കിൽ ഉപരോധ സമരമുൾപ്പെടെയുള്ള പ്രക്ഷേഭ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
നിലവരം കുറഞ്ഞ സ്ലാബുകൾ സ്ഥാപിക്കുന്നതാണ് വാഹനങ്ങൾ കയറുന്പോൾ തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നു. വേണ്ടപ്പെട്ട അധികാരികളുടെ അലംഭാവം ജനങ്ങളുടെ ജീവനു ഭീഷണിയാവുകയാണ്.
അധികാരികൾ നടപടി സ്വീകരിക്കത്തതിനെത്തുടർന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ അപായസൂചക ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
പിഡബ്ല്യൂഡി അധികാരികൾക്കുൾപ്പെടെ പരാതി നൽകിയെങ്കിലും കേരള റോഡ് ഫണ്ട് ബോർഡാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് അവർ പറയുന്നത്. ഓടയുടെ സ്ലാബ് മൂടണമെന്നാവശ്യപ്പെട്ട് പലതവണ പൗരസമിതിയും വ്യാപരികളും നഗരസഭയിലും പിഡബ്ല്യുഡി അധികാരികൾക്കും പരാതി നൽകിയിരുന്നു. സ്ലാബ് എത്രയും വേഗം പുനർനിർമിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പോകുന്ന ഇവിടം ഒരു മാസത്തിലോറെയായി തകർന്ന സ്ഥിതിയിൽ തന്നെയാണ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജീനിയറുമായി ചർച്ച നടത്തിയിരുന്നു.
നടപടി ഉണ്ടായില്ലെങ്കിൽ ഉപരോധ സമരമുൾപ്പെടെയുള്ള പ്രക്ഷേഭ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
നിലവരം കുറഞ്ഞ സ്ലാബുകൾ സ്ഥാപിക്കുന്നതാണ് വാഹനങ്ങൾ കയറുന്പോൾ തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നു. വേണ്ടപ്പെട്ട അധികാരികളുടെ അലംഭാവം ജനങ്ങളുടെ ജീവനു ഭീഷണിയാവുകയാണ്.