കൊരട്ടി: ദേശീയപാത മുരിങ്ങൂർ ടോണിക്കോ കഫേക്കു എതിർവശം റോഡരികിൽ കൂട്ടിയിട്ടിരുന്ന വൈക്കോൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഉണങ്ങിയ പുല്ല് എന്നിവയ്ക്കു തീപിടിച്ച് പരിസരമാകെ ആളിപടർന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ പി.കെ. അജിത്കുമാർ, യു. അനൂപ്, രോഹിത് കെ. ഉത്തമൻ, നിഖിൽ കൃഷ്ണൻ എന്നിവർ സ്ഥലത്ത് എത്തുന്പോൾ തൊട്ടടുത്ത മരക്കന്പനിയുടെ കോന്പൗണ്ടിലേക്കു തീ എത്തികൊണ്ടിരിക്കുകയായിരുന്നു. സേന അംഗങ്ങൾ ഉടൻ തന്നെ വെള്ളം സ്പ്രേ ചെയ്തു തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് വൈക്കോൽകൂന വലിച്ചുമാറ്റി തീ പൂർണമായും അണച്ച് തീ മരക്കന്പനിയിലേക്ക് കയറുന്നതു തടഞ്ഞത് വലിയ അപകടം ഒഴിവാക്കി. സംഭവസ്ഥലത്തു ഏതാനും കേബിളുകളും കത്തിയിട്ടുണ്ട്.
ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ പി.കെ. അജിത്കുമാർ, യു. അനൂപ്, രോഹിത് കെ. ഉത്തമൻ, നിഖിൽ കൃഷ്ണൻ എന്നിവർ സ്ഥലത്ത് എത്തുന്പോൾ തൊട്ടടുത്ത മരക്കന്പനിയുടെ കോന്പൗണ്ടിലേക്കു തീ എത്തികൊണ്ടിരിക്കുകയായിരുന്നു. സേന അംഗങ്ങൾ ഉടൻ തന്നെ വെള്ളം സ്പ്രേ ചെയ്തു തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് വൈക്കോൽകൂന വലിച്ചുമാറ്റി തീ പൂർണമായും അണച്ച് തീ മരക്കന്പനിയിലേക്ക് കയറുന്നതു തടഞ്ഞത് വലിയ അപകടം ഒഴിവാക്കി. സംഭവസ്ഥലത്തു ഏതാനും കേബിളുകളും കത്തിയിട്ടുണ്ട്.