ആലുവ: എടയാർ വ്യവസായ മേഖലയിലെ രഹസ്യ ഭൂഗർഭ അറയിൽ 8190 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സ്പിരിറ്റ് എത്തിച്ച ലോറി കസ്റ്റഡിയിലെടുത്തു. 2022 മാർച്ച് 30ന് നടന്ന സംഭവത്തിന് ശേഷം ഒരു വർഷമാകുമ്പോഴാണ് ലോറി കോഴിക്കോട് നിന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ഗോവയിൽ നിന്നു സ്പിരിറ്റ് എത്തിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഗോപകുമാറിന്റേതാണ് കസ്റ്റഡിയിലെടുത്ത കെഎൽ 59 ക്യു 7343 നമ്പർ ലോറി.
കേസിൽ ഗോപകുമാർ ഉൾപ്പെടെ ഏഴുപേരെ നേരത്തെ ആലുവ എക്സൈസ് റേഞ്ച് അധികൃതർ അറസ്റ്റു ചെയ്തിരുന്നു. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സ്പിരിറ്റ് എത്തിച്ച ലോറി തളിപ്പറമ്പിൽ ഒരു വേബ്രിഡ്ജിൽ പാർക്ക് ചെയ്തിരിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ബീച്ച് റോഡിലെ ഒരു ഗോഡൗണിൽ ചൂൽ ഉത്പന്നങ്ങൾ ഇറക്കുകയായിരുന്ന ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022 മാർച്ച് 30ന് കളമശേരിയിൽ വാഹന പരിശോധനയ്ക്കിടെ ചെറു ലോറി യോടൊപ്പം പിടിയിലായവരിൽ നിന്നാണ് എടയാറിൽ കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ 8190 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിട്ടുള്ളതായറിയുന്നത്. കേസിൽ അന്ന് പ്രതികളെ കിട്ടിയെങ്കിലും എടയാറിലേക്ക് സ്പിരിറ്റ് കൊണ്ടുവന്ന ലോറി ഇതുവരെ കിട്ടിയിരുന്നില്ല.
ഗോവയിൽ നിന്നു സ്പിരിറ്റ് എത്തിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഗോപകുമാറിന്റേതാണ് കസ്റ്റഡിയിലെടുത്ത കെഎൽ 59 ക്യു 7343 നമ്പർ ലോറി.
കേസിൽ ഗോപകുമാർ ഉൾപ്പെടെ ഏഴുപേരെ നേരത്തെ ആലുവ എക്സൈസ് റേഞ്ച് അധികൃതർ അറസ്റ്റു ചെയ്തിരുന്നു. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സ്പിരിറ്റ് എത്തിച്ച ലോറി തളിപ്പറമ്പിൽ ഒരു വേബ്രിഡ്ജിൽ പാർക്ക് ചെയ്തിരിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ബീച്ച് റോഡിലെ ഒരു ഗോഡൗണിൽ ചൂൽ ഉത്പന്നങ്ങൾ ഇറക്കുകയായിരുന്ന ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022 മാർച്ച് 30ന് കളമശേരിയിൽ വാഹന പരിശോധനയ്ക്കിടെ ചെറു ലോറി യോടൊപ്പം പിടിയിലായവരിൽ നിന്നാണ് എടയാറിൽ കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ 8190 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിട്ടുള്ളതായറിയുന്നത്. കേസിൽ അന്ന് പ്രതികളെ കിട്ടിയെങ്കിലും എടയാറിലേക്ക് സ്പിരിറ്റ് കൊണ്ടുവന്ന ലോറി ഇതുവരെ കിട്ടിയിരുന്നില്ല.