കൊടകര: ചാത്തൻമാസ്റ്റർ റോഡിന്റെ വഴിയന്പലം മുതൽ മാടായിക്കോണം വരെയുള്ള ദൂരം റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കിഫ്ബി, കെആർഎഫ്ബി, നാറ്റ്പാക്ക് എന്നീ വകുപ്പുകളുടെ സംയുക്ത സ്ഥലപരിശോധന നടത്തി.
റോഡ് നിർമാണ പ്രവർത്തിയ്ക്കായി നാറ്റ് പാക്ക് തയ്യാറാക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് കൊടകര വഴിയന്പലം മുതൽ പരിശോധന ആരംഭിച്ചത്. നിലവിലുള്ള റോഡിന്റെ ടാറിംഗ് ഉൾപ്പടെ അസംസ്കൃത വസ്തുക്കളയി ഉപയോഗപ്പെടുത്തുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലാണ് ഈ റോഡ് നിർമാണം നടപ്പിലാക്കുക. 34.37 കോടി രൂപയുടെ സാന്പത്തികാനുമതി ലഭിച്ച 8.48 കിലോമീറ്റർ റോഡ് നിർമാണ പ്രവർത്തിയുടെ നിർവഹണ ചുമതല കെആർഎഫ്ബി യ്ക്കാണ്.
ഏഴുമീറ്റർ വീതിയിൽ നിർമിയ്ക്കുന്ന റോഡിൽ 5.5 മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലുമായി 1.5 മീറ്റർ കോണ്‍ക്രീറ്റിംഗും എന്ന നിലയിലാണ് നിർമാണം നടത്തുക. നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനായുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
പ്രവർത്തിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനായി 10 കോടി രൂപയാണ് വകയിരുത്തിയിരിയ്ക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരായ എം.എസ്. ജിതിൻ, അഖില കെ. പദ്മൻ, ഗ്രീഷ്മ ബി.സുരേഷ്, സഫ്ന ബക്കർ, ഇ. എസ്. അരുണ്‍, കെആർഎഫ്ബി ഉദ്യോഗസ്ഥരായ ലയ ഒ.പ്രകാശ്, അനിൽ വിൽസണ്‍, നാറ്റ് പാക്ക് പ്രതിനിധി കണ്ണൻ തുടങ്ങിയവർ സംയുക്ത പരിശോധനാസംഘത്തിലുണ്ടായിരുന്നു.
റോഡ് നിർമാണ പ്രവർത്തിയ്ക്കായി നാറ്റ് പാക്ക് തയ്യാറാക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് കൊടകര വഴിയന്പലം മുതൽ പരിശോധന ആരംഭിച്ചത്. നിലവിലുള്ള റോഡിന്റെ ടാറിംഗ് ഉൾപ്പടെ അസംസ്കൃത വസ്തുക്കളയി ഉപയോഗപ്പെടുത്തുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലാണ് ഈ റോഡ് നിർമാണം നടപ്പിലാക്കുക. 34.37 കോടി രൂപയുടെ സാന്പത്തികാനുമതി ലഭിച്ച 8.48 കിലോമീറ്റർ റോഡ് നിർമാണ പ്രവർത്തിയുടെ നിർവഹണ ചുമതല കെആർഎഫ്ബി യ്ക്കാണ്.
ഏഴുമീറ്റർ വീതിയിൽ നിർമിയ്ക്കുന്ന റോഡിൽ 5.5 മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലുമായി 1.5 മീറ്റർ കോണ്‍ക്രീറ്റിംഗും എന്ന നിലയിലാണ് നിർമാണം നടത്തുക. നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനായുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
പ്രവർത്തിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനായി 10 കോടി രൂപയാണ് വകയിരുത്തിയിരിയ്ക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരായ എം.എസ്. ജിതിൻ, അഖില കെ. പദ്മൻ, ഗ്രീഷ്മ ബി.സുരേഷ്, സഫ്ന ബക്കർ, ഇ. എസ്. അരുണ്‍, കെആർഎഫ്ബി ഉദ്യോഗസ്ഥരായ ലയ ഒ.പ്രകാശ്, അനിൽ വിൽസണ്‍, നാറ്റ് പാക്ക് പ്രതിനിധി കണ്ണൻ തുടങ്ങിയവർ സംയുക്ത പരിശോധനാസംഘത്തിലുണ്ടായിരുന്നു.