കൈപ്പറന്പ്: മുണ്ടൂർ കോടങ്കണ്ടം മൂലയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ വരടിയം എടത്തറ വീട്ടിൽ പ്രേമൻ (45), എടത്തറ വീട്ടിൽ സുധീഷിന്റെ ഭാര്യ വിബിത (35) മകൾ ആഗ്നേയ (5 മാസം) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
ഗുരുവായൂരിൽ നിന്ന് ചോറൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വരുന്പോഴായിരുന്നു അപകടം. മുണ്ടൂർ പെട്രോൾ പന്പിന്റെ ഭാഗത്തുനിന്ന് മെഡിക്കൽ കോളജിന്റെ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുണ്ടൂർ സെന്ററിൽ നിന്ന് വരടിയം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് യാത്രക്കാർക്ക് പരുക്കേറ്റത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഗ്നേയ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.അപകടത്തെത്തുടർന്ന് കാർ നിർത്താതെ പോകുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
മുണ്ടൂർ കൊട്ടേക്കാട് റോഡിലെ ഈ നാലും കൂടിയുള്ള ജംഗ്ഷനിൽ പതിവായി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ദേശീയപാതയിലെ റോഡ് നിർമാണം മൂലം നിരവധി വാഹനങ്ങൾ ആണ് ഈ ജംഗ്ഷൻ വഴി കടന്ന് പോകുന്നത്. ഇവിടെ സിഗ്നൽ ബോർഡുകളോ റിഫ്ലക്സ് ലൈറ്റുകളോ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നും പ്രദേശവാസികൾ പറയുന്നു.
ഗുരുവായൂരിൽ നിന്ന് ചോറൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വരുന്പോഴായിരുന്നു അപകടം. മുണ്ടൂർ പെട്രോൾ പന്പിന്റെ ഭാഗത്തുനിന്ന് മെഡിക്കൽ കോളജിന്റെ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുണ്ടൂർ സെന്ററിൽ നിന്ന് വരടിയം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് യാത്രക്കാർക്ക് പരുക്കേറ്റത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഗ്നേയ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.അപകടത്തെത്തുടർന്ന് കാർ നിർത്താതെ പോകുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
മുണ്ടൂർ കൊട്ടേക്കാട് റോഡിലെ ഈ നാലും കൂടിയുള്ള ജംഗ്ഷനിൽ പതിവായി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ദേശീയപാതയിലെ റോഡ് നിർമാണം മൂലം നിരവധി വാഹനങ്ങൾ ആണ് ഈ ജംഗ്ഷൻ വഴി കടന്ന് പോകുന്നത്. ഇവിടെ സിഗ്നൽ ബോർഡുകളോ റിഫ്ലക്സ് ലൈറ്റുകളോ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നും പ്രദേശവാസികൾ പറയുന്നു.