വെള്ളികുളങ്ങര: പോക്സോ കേസിലെ പ്രതിയെ 25 വർഷം തടവിനും 2,50,000 രൂപ പിഴയക്കാനും ചാലക്കുടി അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. കുറ്റിച്ചിറ പില്ലാർമുഴി ഞാറ്റുവെട്ടി വിട്ടീൽ വേലായുധനെയാണ് ശിക്ഷിച്ചത്.
പേരക്ക നൽകാമെന്നു പറഞ്ഞ് തൊട്ടടുത്തള്ള അയൽവീടിന്റെ പുറത്തുള്ള ബാത്ത്റൂമിലേക്ക് കൂട്ടി കൊണ്ടുപോയി അതിജീവിതയെ പീഡനത്തിനു വിധേയമാക്കിയ കേസിലാണ് അതിവേഗ സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും ഉത്തരവായി.
ചാലക്കുടി അതിവേഗ സ്പെഷ്യൽ കോടതി സ്പെഷൽ ജഡജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2013ൽ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊടകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.സുമേഷാണ്. കേസിൽ വാദി ഭാഗത്തിനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ ടി.ബാബുരാജൻ ഹാജരായി.
പേരക്ക നൽകാമെന്നു പറഞ്ഞ് തൊട്ടടുത്തള്ള അയൽവീടിന്റെ പുറത്തുള്ള ബാത്ത്റൂമിലേക്ക് കൂട്ടി കൊണ്ടുപോയി അതിജീവിതയെ പീഡനത്തിനു വിധേയമാക്കിയ കേസിലാണ് അതിവേഗ സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും ഉത്തരവായി.
ചാലക്കുടി അതിവേഗ സ്പെഷ്യൽ കോടതി സ്പെഷൽ ജഡജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2013ൽ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊടകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.സുമേഷാണ്. കേസിൽ വാദി ഭാഗത്തിനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ ടി.ബാബുരാജൻ ഹാജരായി.