നെടുമ്പാശേരി : അസീസിന്റെ പലചരക്ക് കടയിലേക്ക് ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടവും വാഹനം പാഞ്ഞു കയറി. അത്താണി - പറവൂർ റോഡിൽ ചെങ്ങമനാട്, കുന്നുകര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചുങ്കം വളവിൽ പലചരക്ക് കച്ചവടം നടത്തുന്ന പാലപ്രശേരി പീടികപ്പറമ്പിൽ അസീസിന്റെ കടയിലാണ് പതിറ്റാണ്ടിലധികമായി ദുരന്തം പിടിവിടാതെ പിന്തുടരുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാഞ്ഞാലി ഭാഗത്തുനിന്നും മരച്ചീനി കയറ്റി അത്താണിയിലേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അസീസ് കടയിൽ ഇരിക്കുമ്പോഴാണ് വാഹനം ഞൊടിയിടയിൽ കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടെ മുകൾ ഭാഗത്തെ ഷീറ്റും, ശനിയാഴ്ച നിർമാണം പൂർത്തിയാക്കിയ തൂണും കടയുടെ നെയിം ബോർഡും അനുബന്ധ നിർമാണങ്ങളും അരഭിത്തിയും അപകടത്തിൽ തകർന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തൃശൂർ വാടാനപ്പള്ളിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറി ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.
കാർ ഉടമ നഷ്ടപരിഹാരം നൽകാൻ തയാറാകാതെ വന്നതോടെ ചെങ്ങമനാട് പോലീസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു. അതോടെ അസീസ് പലരിൽ നിന്ന് പണം കടം വാങ്ങി വെള്ളിയാഴ്ച രാത്രിയോടെയാണ് കടയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്.
കടയുടെ മുൻപിലെ ഇരുമ്പ് പൈപ്പിന്റെ തൂണ് പിടിപ്പിച്ച ശേഷം മെക്കാനിക്ക് പോയതിന് ഒരു മണിക്കൂറിനകമാണ് ഈ തൂണ് അടക്കം ഇടിച്ചു തെറിപ്പിച്ചത്. അസീസിന്റെ പ്രാരാബ്ധമുള്ള കുടുംബത്തിന്റെ ഏക ആശ്രയം പി.എം. സ്റ്റോഴ്സ് എന്ന ഈ കടയായതിനാൽ ഇനിയൊരു ദുരന്തമുണ്ടാകല്ലേ എന്ന പ്രാർഥനയോടെ ശനിയാഴ്ചയാണ് വീണ്ടും കച്ചവടം തുടങ്ങിയത്. ഇതിന് മുമ്പ് രാത്രി സമയങ്ങളിലാണ് അപകടങ്ങളുണ്ടാകാറെങ്കിലും ഇന്നലെ പട്ടാപ്പകലാണ് കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഇന്നലെയും അപകടമുണ്ടായതോടെ ഹൃദ്രോഗിയായ അസീസ് മാനസികമായി തകർന്നിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാഞ്ഞാലി ഭാഗത്തുനിന്നും മരച്ചീനി കയറ്റി അത്താണിയിലേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അസീസ് കടയിൽ ഇരിക്കുമ്പോഴാണ് വാഹനം ഞൊടിയിടയിൽ കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടെ മുകൾ ഭാഗത്തെ ഷീറ്റും, ശനിയാഴ്ച നിർമാണം പൂർത്തിയാക്കിയ തൂണും കടയുടെ നെയിം ബോർഡും അനുബന്ധ നിർമാണങ്ങളും അരഭിത്തിയും അപകടത്തിൽ തകർന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തൃശൂർ വാടാനപ്പള്ളിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറി ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.
കാർ ഉടമ നഷ്ടപരിഹാരം നൽകാൻ തയാറാകാതെ വന്നതോടെ ചെങ്ങമനാട് പോലീസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു. അതോടെ അസീസ് പലരിൽ നിന്ന് പണം കടം വാങ്ങി വെള്ളിയാഴ്ച രാത്രിയോടെയാണ് കടയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്.
കടയുടെ മുൻപിലെ ഇരുമ്പ് പൈപ്പിന്റെ തൂണ് പിടിപ്പിച്ച ശേഷം മെക്കാനിക്ക് പോയതിന് ഒരു മണിക്കൂറിനകമാണ് ഈ തൂണ് അടക്കം ഇടിച്ചു തെറിപ്പിച്ചത്. അസീസിന്റെ പ്രാരാബ്ധമുള്ള കുടുംബത്തിന്റെ ഏക ആശ്രയം പി.എം. സ്റ്റോഴ്സ് എന്ന ഈ കടയായതിനാൽ ഇനിയൊരു ദുരന്തമുണ്ടാകല്ലേ എന്ന പ്രാർഥനയോടെ ശനിയാഴ്ചയാണ് വീണ്ടും കച്ചവടം തുടങ്ങിയത്. ഇതിന് മുമ്പ് രാത്രി സമയങ്ങളിലാണ് അപകടങ്ങളുണ്ടാകാറെങ്കിലും ഇന്നലെ പട്ടാപ്പകലാണ് കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഇന്നലെയും അപകടമുണ്ടായതോടെ ഹൃദ്രോഗിയായ അസീസ് മാനസികമായി തകർന്നിരിക്കുകയാണ്.